വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുൻപായി മികച്ച ട്രാൻസ്ഫർ നീക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ആരാധകർ കാത്തിരിക്കുന്ന സമയത്താണ് സൂപ്പർ താരമായ ഹോർമിപാം ക്ലബ്ബ് വിട്ടേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
ഹോർമിപാമിനെ സ്വന്തമാക്കാൻ ആഗ്രഹിച്ചുകൊണ്ട് മോഹൻ ബഗാൻ വന്നപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടത് പ്രീതം കോട്ടലിനെയാണ്. എന്നാൽ ക്ലബ്ബിനോട് ഇണങ്ങിചേർന്ന ഒരു യുവ ഡിഫെൻഡറേ കൊടുത്തുകൊണ്ട് സീനിയർ താരത്തിനെ കൊണ്ടുവരാനുള്ള ബ്ലാസ്റ്റേഴ്‌സ് നീക്കം മോശമാണെന്നാണ് ആരാധകർ പറയുന്നത്.
ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മറ്റൊരു സൂപ്പർ താരമായ നിഷു കുമാർ ഈസ്റ്റ് ബംഗാളിൽ ജോയിൻ ചെയ്യാൻ ഒരുകുകയാണെന്ന് ഖേൽ നൗ റിപ്പോർട്ട് ചെയ്യുന്നു. 25-കാരനായ സൂപ്പർ താരത്തിന് 2024 വരെ കരാർ ഉണ്ടെങ്കിലും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്ലാനുകളിൽ നിഷു കുമാർ ഉണ്ടാവില്ല എന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് താരത്തിനോട് പറഞ്ഞതോടെയാണ് സൂപ്പർ താരം ടീം വിടുന്നത്.
മുൻ ബാംഗ്ലൂരു എഫ്സി താരമായ നിഷു കുമാർ തന്റെ മുൻ പരിശീലകനായ കാർൽസ് ക്വാഡ്രാറ്റിനൊപ്പം ഇനി മുതൽ ഈസ്റ്റ് ബംഗാളിൽ പന്ത് തട്ടും. 2020-ൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലെത്തിയ താരം ബ്ലാസ്റ്റേഴ്സിന്റെ വിങ്ങുകളിലും ഡിഫെൻസിലും നിർണായക പങ്കാണ് വഹിച്ചത്. നിഷു കുമാറിനെ കൂടാതെ ഹെർമൻ ജോത് കബ്രയെയും ഈസ്റ്റ് ബംഗാൾ സൈൻ ചെയ്തിട്ടുണ്ട്.