കേരളാ ബ്ലാസ്റ്റേഴ്‌സ് ഈ ട്രാൻസ്ഫർ വിന്ഡോയിൽ 3 താരങ്ങളെ വിറ്റഴിക്കാൻ ശ്രമിക്കുന്നുവെന്ന റിപോർട്ടുകൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്ത് വന്നിരുന്നു. റുയിവാ ഹോർമിപാ, ബ്രയിസ് മിറാണ്ട, ബിദ്യസാഗർ സിംഗ് എന്നീ 3 താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ വിൽക്കാൻ ശ്രമിക്കുന്നത് എന്നതായിരുന്നു റിപോർട്ടുകൾ.
ഇതിൽ 3 താരങ്ങൾക്കും ആവശ്യക്കാർ ഉണ്ട് എന്നത് ഈ ട്രാൻസ്ഫറുകൾ നടക്കാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു. ഇതിൽ ഹോർമിയ്ക്ക് വേണ്ടി മുംബൈ സിറ്റി എഫ്സി സജീവമായി രംഗത്തുണ്ട്. ബിദ്ധ്യാസാഗർ സിങ് പഞ്ചാബ് എഫ്സിയിലേക്ക് പോകാനുള്ള സാധ്യതകളുമുണ്ട്. ലിസ്റ്റിലെ മൂന്നാമത്തെ താരമാണ് ബ്രൈസ് മിറാൻഡ.
നിലവിൽ ബ്ലാസ്റ്റേഴ്സിൽ അവസരങ്ങൾ കുറഞ്ഞ മിറാൻഡ മറ്റൊരു ക്ലബ് തിരഞ്ഞെടുക്കാനുള്ള സാധ്യതകളുമേറെയുണ്ട്. കൂടാതെ ബ്ലാസ്റ്റേഴ്സിന് വിങ് പൊസിഷനുകളിൽ മറ്റു ഓപ്‌ഷനുകളും ഉള്ളതിനാൽ ഈ ജനുവരിയിൽ തന്നെ മിറാൻഡയുടെ ട്രാൻസ്ഫർ നടക്കും.
ബ്രൈസ് മിറാൻഡയ്ക്ക് വേണ്ടി കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ താല്പര്യം പ്രകടിപ്പിച്ച ടീമാണ് ഒഡീഷ എഫ്സി. ഒഡീഷ എഫ്സിയുടെ വിങ്ങർ നന്ദകുമാർ ശേഖർ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ഈസ്റ്റ് ബംഗാളിലേക്ക്പോയിരുന്നു . അതോടെയാണ് വിങ്ങറായ ബ്രൈസ് മിറാൻഡയ്ക്ക് വേണ്ടി അന്ന് ഒഡീഷ ശ്രമങ്ങൾ നടത്തിയത്. എന്നാൽ അന്ന് താരത്തെ വിട്ട് നല്കാൻ ബ്ലാസ്റ്റേഴ്‌സ് തയാറായിരുന്നില്ല.
നിലവിലെ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് മിറാൻഡയെ വിൽക്കാൻ ശ്രമിക്കുമ്പോൾ ഒഡീഷ വീണ്ടും താരത്തിനായി ശ്രമങ്ങൾ നടത്തിയാൽ ഈ ട്രാൻസ്ഫർ നടക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്.