രണ്ട് സീസണുകളിൽ പി എസ് ജി യിൽ കളിച്ച സാക്ഷാൽ ലയണൽ മെസ്സി ഈ അടുത്താണ് യൂറോപിയൻ ഫുട
ട്ബോളിനോട് വിടപറഞ് അമേരിക്കൻ സോക്കർ ലീഗ് ക്ലബായ മിയാമിയിൽ എത്തിയത്.
ലയണൽ മെസി, കിലിയൻ എംബാപ്പെ, നെയ്‌മർ എന്നീ താരങ്ങൾ ഒരുമിച്ചതോടെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷ പിഎസ്‌ജിക്ക് ഉണ്ടായിരുന്നെങ്കിലും അതൊന്നും നടന്നില്ല. കഴിഞ്ഞ രണ്ടു സീസണുകളിലും ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ തോറ്റു പുറത്താവുകയായിരുന്നു പിഎസ്‌ജി. ടീമിൽ നിന്നും മികച്ച പ്രകടനം പ്രതീക്ഷിച്ച ആരാധകർക്ക് വലിയ നിരാശയാണ് ഇത് നൽകിയത്.
എംബപ്പെ അടക്കമുള്ളവർ ടീം വിടുന്ന സാധ്യതകൾ ഉണ്ട് താരത്തെ സ്വന്തമാക്കാൻ ആഗ്രഹം പല ടീമുകൾക്കുണ്ട് സൗദി ലീഗിൽ നിന്നും അടക്കം വമ്പൻ ഓഫറുകളാണ് എംബപ്പേക്ക് വരുന്നത്.
ഈ സമ്മറിൽ ടോട്ടനം ഹോസ്‌പർ വിടാൻ സാധ്യതയുള്ള ഇംഗ്ളണ്ട് താരം ഹാരി കേനിനെ സ്വന്തമാക്കാൻ പിഎസ്‌ജി ശ്രമം നടത്തിയിരുന്നു. എന്നാൽ താരത്തിനായി വമ്പൻ തുക നൽകണമെന്ന നിലപാടാണ് ടോട്ടനത്തിനുള്ളത്. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം താരം ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറാനാണ് കൂടുതൽ സാധ്യത. അതേസമയം ടീമിലെ പ്രധാന താരമായ എംബാപ്പയെ ഈ സമ്മറിൽ നഷ്‌ടപ്പെടുന്ന പിഎസ്‌ജിക്ക് മികച്ചൊരു സ്‌ട്രൈക്കറെ ആവശ്യമുണ്ടെന്നതിൽ തർക്കമില്ല.