2002 ൽ കൊറിയയിലും ജപ്പാനിലുമായി നടന്ന ലോകകപ്പിലാണ് ബ്രസീൽ അവസാനമായി കിരീടം നേടുന്നത്. 2002നു ശേഷം കിരീട നേട്ടം ആവർത്തിക്കാൻ തന്നെയാണ് ബ്രസീൽ ഖത്തറിൽ ഇറങ്ങുന്നത്. നിലവിൽ പ്രീക്വാർട്ടറിൽ സൗത്ത് കൊറിയയെ പരാജയപ്പെടുത്തിയ ബ്രസീൽ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
ക്വാർട്ടറിൽ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികൾ. ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയെ നേരിടാനൊരുങ്ങവെ ചില ചരിത്രങ്ങൾ ബ്രസീലിനു അനുകൂലമാണ്.
ഇന്നലെ ബ്രസീൽ 4-1 നാണ് സൗത്ത് കൊറിയയെ പരാജയപ്പെടുത്തിയത്. 2002 ൽ ബ്രസീൽ ലോകകപ്പ് നേടിയപ്പോൾ, ബ്രസീൽ അന്ന് ഏഷ്യൻ ടീമായ ചൈനയെ നാലു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.
കൂടാതെ 2002 ൽ ബ്രസീൽ ലോകക്കപ്പ് നേടിയപ്പോൾ ആതിഥേയത്വം വഹിച്ചത് ഏഷ്യൻ രാജ്യവുമാണ് എന്ന ചരിത്രം ബ്രസീലിനെ കാര്യങ്ങൾ അനുകൂലമാക്കുന്നുണ്ട്. കൂടാതെ മറ്റൊരു സാമ്യത കൂടിയുണ്ട്. 2002 ലോകകപ്പിനു മുമ്പ് നടന്ന 1998 ലെ ലോകകപ്പിൽ ഫ്രാൻസാണ് കിരീടം ഉയർത്തിയത്. അതിന്റെ തൊട്ടടുത്ത ലോകകപ്പിലാണ് ബ്രസീൽ കിരീടമുയർത്തുന്നത്.
നിലവിലെ സാഹചര്യവും ബ്രസീലിന് അനുകൂലമാണ്. 2018 ൽ ഫ്രാൻസാണ് കിരീടം നേടിയത്. അപ്പോൾ 2022 ൽ . ബ്രസീലിനാണ് സാധ്യത എന്നാണ് ആരാധകർ പറയുന്നത്.