ഇന്ത്യൻ ഫുട്‍ബോളിന്റെ ഏറ്റവും വലിയ ഉയർച്ചക്ക് കാരണം ഇന്ത്യൻ സൂപ്പർ ലീഗ് തന്നെയാണ് 2014 ആരംഭിച്ച ലീഗ് ആദ്യ സീസണിൽ എല്ലാം ലോകോത്തര താരങ്ങളാണ് ഐ എസ് എല്ലിൽ എത്തിയത്.
ലോകോത്തര താരങ്ങൾ ഇന്ത്യൻ മണ്ണിൽ പന്ത് തട്ടാനെത്തിയിരുന്നു. റോബർട്ടോ കാർലോസ്, റോബർട്ട് പയേഴ്‌സ്, മാർക്കോ മറ്റെരാസി തുടങ്ങിയവർ അടക്കമുള്ള താരങ്ങൾ ഇന്ത്യയിൽ കളിയ്ക്കാൻ എത്തിയതോടെ ലീഗിന്റെ ആകർഷണം വർദ്ധിപ്പിച്ചു. എന്നാൽ ചില വലിയ താരങ്ങൾ ലീഗ് കളിക്കാനെത്തിയപ്പോൾ ചില ശ്രദ്ധേയമായ ട്രാൻസഫറുകൾ നടക്കാതെ പോവുകയും ചെയ്തിരുന്നു .
അതിൽ ബ്രസീലിയൻ ഫുട്‍ബോൾ ഇതിഹാസം സാക്ഷാൽ റൊണാൾഡിനോ വരെയുണ്ട്.നടക്കാതെ പോയ ട്രാൻസ്ഫെറുകൾ ഇങ്ങനെ പലതുണ്ട്.
ഐഎസ്എൽ ഉദ്ഘാടന സീസണിൽ തന്നെ ചെന്നൈയിൻ എഫ്‌സിക്ക് സുവർണാവസരം ലഭിച്ചിരുന്നു. എന്നാൽ സാമ്പത്തിക കാരണം അത് പരാജയപ്പെട്ടു. പകരം അദ്ദേഹം ബ്രസീലിയൻ മെക്സിക്കൻ ക്ലബ് ക്വെറെറ്റാരോയിൽ ചേരാൻ തീരുമാനിച്ചു.അദ്ദേഹത്തിന്റെ വരവ് ലീഗിനെ മാറ്റിമറിച്ചേക്കുമെന്നതിനാൽ അവസരം നഷ്ടമായത് നിസ്സംശയമായും തിരിച്ചടിയായി.
പിന്നെ റൊണാൾഡിനായുടെ സഹ താരം ആൻഡ്രിയാനയാണ് ബ്രസീലിനായി 48 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ നേടിയ താരം രണ്ടായിരത്തിൽ തുടക്കത്തിൽ ബ്രസീലിൽ ടീമിലെ നിർണായക താരമായിരുന്നു.എഫ്‌സി ഗോവയുടെ മുൻ മാനേജരും ബ്രസീലിയൻ ഇതിഹാസവുമായ സിക്കോ 2015-ൽ ഇന്ത്യയിൽ തന്റെ കരിയർ പുനരുജ്ജീവിപ്പിക്കാൻ അഡ്രിയാനോയ്ക്ക് അവസരം നൽകി. നിർഭാഗ്യവശാൽ അത് നടന്നില്ല.