ഐഎസ്എൽ ഉദ്‌ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മോഹൻ ബഗാനോട് പരാജയപ്പെട്ടിരിക്കുകയാണ് (kerala blasters vs mohun bagan). കളിയാവുമ്പോൾ ജയവും പരാജയവും ഒക്കെ സ്വാഭാവികമാണ് എങ്കിലും ഒന്ന് പൊരുതാൻ പോലും ആവാതെയാണ് ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാനോട് പരാജയപ്പെട്ടത്
ഗോവയിൽ മത്സരങ്ങൾ നടത്തുന്നതിനോട് പല ക്ലബ്ബുകൾക്കും വിയോജിപ്പുണ്ട്. ഗോവയിലെ ഉയർന്ന ചിലവുകൾ തന്നെയാണ് ഇതിന് പ്രധാന കാരണം. അതുകൊണ്ട് തന്നെ ചിലവ് കുറഞ്ഞ മറ്റൊരു വേദി കണ്ടെത്താൻ ക്ലബ്ബുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെത്തുടർന്ന് ഗോവയ്ക്ക് പകരം മറ്റൊരു വേദി എഐഎഫ്എഫ് അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്.
സ്പോൺസറായി എഫ്എസ്ഡിഎല്ലിനെ (FSDL) തിരികെ കൊണ്ടുവരാൻ പലർക്കും താല്പര്യമുണ്ട്. കൂടാതെ, പുതിയ സ്പോൺസർമാരെ കണ്ടെത്താനും ചർച്ചകൾ നടക്കുന്നുണ്ട്. പക്ഷേ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ഇവിടെയാണ് കേന്ദ്ര സർക്കാരിന്റെ സഹായം നിർണ്ണായകമാകുന്നത്.
ഒരുപാട് അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ശേഷം ഇന്ത്യൻ സൂപ്പർ ലീഗിന് വീണ്ടും പന്തുരുളാൻ ഒരുങ്ങുകയാണ്. ഫെബ്രുവരി അഞ്ചിന് ലീഗ് തുടങ്ങുമെന്നാണ് റിപോർട്ടുകൾ.
മുൻ ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ, അന്റോണിയോ ലോപ്പസ് ഹബാസ്, സെർജിയോ ലോബേര, മുൻ പഞ്ചാബ് എഫ്സി പരിശീലകൻ സ്റ്റക്കോസ് വെർജെറ്റിസ്, മുൻ മുഹമ്മദൻ സ്പോർട്ടിംഗ് പരിശീലകൻ ആൻഡ്രേ ചെർണിഷോവ് എന്നിവരുമുണ്ട്. ഇന്ത്യൻ പരിശീലകരിൽ ഖാലിദ് ജമീൽ, സഞ്ജോയ് സെൻ, സന്തോഷ്
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) ഒരു ഇന്ത്യൻ പരിശീലകന് അവസരം നൽകാൻ തയ്യാറാണെങ്കിൽ, ഖാലിദ് ജമീൽ ഒരു മികച്ച ഓപ്ഷനാണ്.
ഫിഫ നിയമപ്രകാരം ഒരു താരം ഒരു രാജ്യത്തിന് വേണ്ടി കളിക്കണമെങ്കിൽ നിർബന്ധമായും ആ താരത്തിന് ആ രാജ്യത്തിന്റെ പൗരത്വം ആവശ്യമാണ്. ഇനി ഇരട്ട പൗരത്വമുള്ള താരമാണെങ്കിൽ ആ താരത്തിന് പൗരത്വമുള്ള രാജ്യങ്ങളിൽ ഇഷ്ടമുള്ള രാജ്യത്തിന് വേണ്ടി കളിക്കാം. കളിക്കുന്ന രാജ്യത്തിൽ പൗരത്വം





