ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരം വളരെ അധികം നാടകീയത നിറഞ്ഞതായിരുന്നു.ഈ സീസണിലെ ഏറ്റവും കാണികൾക്ക് ഹരം പകർന്ന മത്സരത്തിൽ തോൽവിയിലും ബ്ലാസ്റ്റേഴ്‌സ് വിസ്മയിപ്പിച്ചു.
മുംബൈ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചെങ്കിലും മത്സരത്തിൽ അവസാന മിനിറ്റുകളിൽ ഇരു ടീമുകളിലെ ഓരോ താരങ്ങൾക്കും ചുവപ്പ് കാർഡ് ലഭിക്കുമാകയും ഒരുപാട് താരങ്ങൾക്ക് മഞ്ഞ കാർഡ് കാണേണ്ടി വരികയും ചെയ്തു.ആദ്യ രണ്ട് കളികളിലും ജയം നേടിയിരുന്ന ടീമിന്റെ ഈ സീസണിലെ ആദ്യ പരാജയം.
മത്സരത്തിനു ശേഷം ബ്ലാസ്റ്റേഴ്‌സ് താരമായ പ്രബീർ ദാസ് കരഞ്ഞു കൊണ്ടാണ് സ്റ്റേഡിയം വിട്ടത്. മുംബൈ സിറ്റി താരം തന്റെ അമ്മക്കെതിരെ അധിക്ഷേപങ്ങൾ നടത്തിയത് കൊണ്ടാണ് പൊട്ടിക്കരഞ്ഞതെന്നാണ് താരം പറയുന്നത്
.”ഫുട്ബോൾ കളിയിൽ ജയവും തോൽവിയും അനിവാര്യമാണെങ്കിലും യഥാർത്ഥ സ്പോർട്സ്മാൻറെ അന്തസത്ത നിലനിൽക്കണം. ഫീൽഡിൽ അഭിപ്രായവ്യത്യാസങ്ങൾ സാധാരണമാണ്, പക്ഷേ ഒരിക്കലും മറികടക്കാൻ പാടില്ലാത്ത ഒരു അതിരുണ്ട്. എല്ലാത്തിലും കൂടെ നിന്ന എന്റെ അമ്മ ഇന്ന് അന്യായമായ അധിക്ഷേപത്തിന് ഇരയായി.എന്റെ അമ്മ ഏറ്റെടുത്ത അസംഖ്യം ത്യാഗങ്ങളും സഹിഷ്ണുതയും അടയാളപ്പെടുത്തിയ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത്. എന്റെ പ്രിയപ്പെട്ടവർ ചെയ്ത ഈ ത്യാഗങ്ങൾ അങ്ങേയറ്റം ബഹുമാനം അർഹിക്കുന്നു. പ്രതികൂലമായ ഫലം ഉണ്ടായിട്ടും, എന്റെ കണ്ണുനീർ തോൽവിയുടെതായിരുന്നില്ല, മറിച്ച് എന്റെ അമ്മ അപമാനിക്കപ്പെടുന്നത് കണ്ട് വേദനയാണ് താരം പറഞ്ഞു താരത്തിന് മത്സരത്തിൽ ഒരു മഞ്ഞ കാർഡും കാണാനും ഇടയായി.