മുംബൈ സിറ്റി എഫ്സി ഇന്നലെ നാസർ അൽ ഖയാത്തിയുടെ സൈനിങ് പ്രഖ്യാപിച്ചിരുന്നു. ഐഎസ്എല്ലിനെ സംബന്ധിച്ച് ഏറെ പ്രത്യേകതയുള്ള സൈനിങ് ആണിത്.
കാരണം ഐഎസ്എല്ലിലെ ആദ്യ ചാമ്പ്യൻസ് ലീഗ് സൈനിങാണ് ഖയാത്തിയിലൂടെ മുംബൈ സിറ്റി എഫ് സി നടത്തിയിരിക്കുന്നത്. അതായത് ചാമ്പ്യൻസ് ലീഗ് കളിക്കാൻ വേണ്ടി മാത്രം ഒരു താരം.
നിലവിൽ മുംബൈയുടെ വിദേശ കോട്ട പൂർണമായിരിക്കുകയാണ്. പൂർത്തിയാക്കിയ 6 വിദേശ താരങ്ങളെയും മുംബൈ ഐഎസ്എല്ലിന് രജിസ്ട്രർ ചെയ്യുകയും ചെയ്തു. പേരെയ്ര ഡയസ്, ആൽബർട്ടോ നൊഗുര,യോൽ വാൻ നീഫ്,ഗ്രേഗ് സ്റ്റുവേർട്ട്, ടിരി, റോസ്റ്റിൻ ഗ്രിഫ്റ്റ് എന്നീ 6 വിദേശ താരങ്ങളെയാണ് മുംബൈ ഐഎസ്എല്ലിന് രജിസ്ട്രർ ചെയ്തിരിക്കുന്നത്.
ഐഎസ്എല്ലിൽ ഒരു ടീമിന് 6 വിദേശ താരങ്ങളെ മാത്രമാണ് രെജിസ്റ്റർ ചെയ്യാൻ സാധിക്കുക. അതിനാൽ അൽ ഖയാത്തിയെ മുംബൈയ്ക്ക് ഐഎസ്എല്ലിന് വേണ്ടി സൈൻ ചെയ്യാനാവില്ല.
എന്നാൽ, അൽ ഖയാത്തിയെ മുംബൈ റാഞ്ചിയത് ഐഎസ്എല്ലിന് വേണ്ടിയല്ല, എഎഫ്സി ചാമ്പ്യൻസ് ലീഗിന് വേണ്ടിയാണ്. ഇത്തവണ മുംബൈ ചാമ്പ്യൻസ് ലീഗ് കളിക്കുന്നുണ്ട്.
ഐഎസ്എൽ പോലെയല്ല,ചാമ്പ്യൻസ് ലീഗിൽ ഒരു ടീമിന് എത്ര വിദേശ താരത്തെ വേണമെങ്കിലും രജിസ്ട്രർ ചെയ്യാം. അത് മുന്നിൽ കണ്ട് കൊണ്ട് തന്നെയാണ് ചാമ്പ്യൻസ് ലീഗിന് വേണ്ടി മുംബൈ ഖയാത്തിയെ റാഞ്ചിയത്.