in ,

LOVELOVE CryCry OMGOMG LOLLOL AngryAngry

ജിയാനു ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് വിടാൻ നേരിയ സാധ്യതകൾ..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരുപാട് സന്തോഷവും അത് പോലെ സങ്കടവും നൽകുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സീസണിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ഓസ്ട്രേലിയൻ വിദേശ താരം അപോസ്‌റ്റോലാസ് ജിയാനു ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് വിടാനുള്ള സാധ്യതകളാണ് മുന്നിൽ കാണുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരുപാട് സന്തോഷവും അത് പോലെ സങ്കടവും നൽകുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സീസണിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ഓസ്ട്രേലിയൻ വിദേശ താരം അപോസ്‌റ്റോലാസ് ജിയാനു ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് വിടാനുള്ള സാധ്യതകളാണ് മുന്നിൽ കാണുന്നത്.

ഈ വർഷം നടക്കുന്ന ഖത്തർ ഫിഫ ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ദേശീയ ടീമിൽ അപോസ്‌റ്റോലാസ് ജിയാനു ഉണ്ടാകാനുള്ള സാധ്യതകൾ വിവിധ പ്രമുഖ മാധ്യമങ്ങൾ ചൂണ്ടികാണിക്കുന്നുണ്ട്. ഓസ്ട്രേലിയ ദേശീയ ഫുട്ബോൾ ടീമിന്റെ ഖത്തർ വേൾഡ് കപ്പിനുള്ള അവസാന സ്‌ക്വാഡിൽ ജിയാനു ഇടം നേടുകയാണെങ്കിൽ തീർച്ചയായും ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് വിടേണ്ടി വരും.

സീസണിൽ കൊച്ചിയിൽ വെച്ച് നടന്ന ആദ്യത്തെ രണ്ട് മത്സരങ്ങൾ മാത്രം കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ച അപോസ്‌റ്റോലാസ് ജിയാനു ഒഡിഷക്കെതിരായ മത്സരത്തിൽ ടീമിനോടൊപ്പം ഉണ്ടായിരുന്നില്ല. മൂന്നു റൗണ്ട് മത്സരങ്ങൾ പിന്നിടവേ കേരള ബ്ലാസ്റ്റേഴ്‌സ് അത്ര മികച്ച പ്രകടനം കാഴ്ച വെക്കാത്ത ഈ സമയത്ത് ടീമിന്റെ മുന്നേറ്റനിരയിലെ ഒരു പ്രധാന താരം ക്യാമ്പ് വിട്ടുപോകുന്നത് വരുംമത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.

ഓസ്ട്രേലിയയുടെ അണ്ടർ 17 ടീമിലൂടെ വളർന്നുവന്ന അപോസ്‌റ്റോലാസ് ജിയാനു സീനിയർ ദേശീയ ടീമിലെയും സ്ഥിരസാന്നിധ്യമാണ്. ഖത്തർ ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിക്കുന്നതിനിടെ പരിക്ക് പറ്റിയ അപോസ്‌റ്റോലാസ് ജിയാനു പിന്നീട് ഓസ്ട്രേലിയ ടീമിൽ കളിച്ചിരുന്നില്ല.

എന്തായാലും തങ്ങളുടെ ആറാമത്‌ വേൾഡ് കപ്പിൽ പങ്കെടുക്കുന്ന ഓസ്ട്രേലിയയുടെ ടീമിൽ അപോസ്‌റ്റോലാസ് ജിയാനു ഇടം നേടുകയാണെങ്കിൽ അത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അഭിമാനം നൽകുന്നതാണ്. വരും ദിവസങ്ങളിൽ ഓസ്ട്രേലിയ തങ്ങളുടെ വേൾഡ് കപ്പ്‌ സ്‌ക്വാഡ് ഒഫീഷ്യൽ ആയി പ്രഖ്യാപിക്കുമ്പോൾ അപോസ്‌റ്റോലാസ് ജിയാനു സ്‌ക്വാഡിൽ ഇടം നേടുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ .

ഐഎസ്എല്ലിലെ കിടിലൻ ഡി.മിഡ്‌ഫീൽഡേഴ്സിൽ ബ്ലാസ്റ്റേഴ്‌സ് താരവും

മൂന്നാം റൗണ്ടിലെ പ്രതീക്ഷകൾ തെറ്റിച്ച വലിയ വീഴ്ചകൾ ഇതാ..