യുവപേസർ മായങ്ക് യാദവ്, സ്പിന്നർ രവി ബിഷ്ണോയ് എന്നിവർക്കൊപ്പം, ദക്ഷിണാഫ്രിക്കൻ പവർ ഹിറ്റർ ഡേവിഡ് മില്ലർ എന്നിവരെ റിലീസ് ചെയ്യാനാണ് എൽഎസ്ജിയുടെ പദ്ധതിയെന്നാണ് സൂചനകൾ.
ഗൗതം ഗംഭീറിന്റെ കീഴിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പ്രകടനങ്ങൾ നിരാശാജനകമായിരുന്നു. പ്രത്യേകിച്ചും ഇംഗ്ലണ്ടിനെതിരായ നിലവിലെ പരമ്പരയിലെ ടീമിന്റെ മോശം പ്രകടനം ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.
ടൂർണമെന്റിൽ ആകെ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. ഗ്രൂപ്പ് എയിൽ ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ എന്നീ ടീമുകൾ ഏറ്റുമുട്ടും. അതേസമയം, ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ഹോങ്കോംഗ് എന്നീ ടീമുകളാണ് പോരാടുക.
ലോകകപ്പിന് യോഗ്യത നേടി; പക്ഷെ കളിക്കുന്ന കാര്യം സംശയം; ക്രിക്കറ്റിലെ അട്ടിമറി വീരന്മാർ പ്രതിസന്ധിയിൽ
താരങ്ങളെ തിരഞ്ഞെടുക്കുന്നതിലും മറ്റ് ഭരണപരമായ കാര്യങ്ങളിലും എസിഇ അനാവശ്യമായി ഇടപെടുന്നു എന്നും യുഎസ്എ ക്രിക്കറ്റ് ആരോപിക്കുന്നു. ഐസിസി നിയമം അനുസരിച്ച് ഒരു കോർപറേറ്റ് സ്ഥാപനം ക്രിക്കറ്റ് ബോർഡിൽ ഇടപെടുന്നത് നിയമവിരുദ്ധമാണ്.
സഞ്ജുവിന്റെ റെഡ് ബോൾ ക്രിക്കറ്റിലെ ഭാവി എന്താകുമെന്ന് കണ്ടറിയണം. ഇന്ത്യയുടെ ടെസ്റ്റ് പ്ലാനുകളിൽ അദ്ദേഹം ഇല്ലെന്നത് വ്യക്തമായ സൂചനയാണ്.
2026-ലെ ഐപിഎൽ മത്സരങ്ങൾ ബെംഗളൂരുവിന് നഷ്ടമാകുകയാണെങ്കിൽ, ആർസിബിക്ക് മറ്റൊരു ഹോം ഗ്രൗണ്ട് കണ്ടെത്തേണ്ടി വരും. ഇത് ടീമിന്റെ പ്രകടനത്തെയും ആരാധക പിന്തുണയെയും ഒരുപോലെ ബാധിച്ചേക്കാവുന്ന കാര്യമാണ്.
ഒരുപാട് കാലമായി ഇഷാൻ കിഷൻ ഇന്ത്യൻ ടീമിൽ നിന്ന്പുറത്താണ്. അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത് 2023 ലായിരുന്നു. പിന്നീട് ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നതും ബിസിസിഐ കരാറിൽ നിന്നും പുറത്താക്കിയതു അദ്ദേഹത്തിന് തിരിച്ചടിയായിരുന്നു.
റിഷഭ് പന്തിന് കാൽവിരലിന് പൊട്ടലുണ്ടായതിനാൽ ആറാഴ്ച വിശ്രമം ആവശ്യമാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എങ്കിലും പരിക്ക് വക വെക്കാതെ താരം ഇന്ന് ബാറ്റിങ്ങിന് ഇറങ്ങുകയും ചെയ്തിരുന്നു.
ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഋഷഭ് പന്തിന് പകരം ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മുൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ നാരായൺ ജഗദീശൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്. ബുധനാഴ്ച (ജൂലൈ 23) പന്തിന് കാലിന് പരിക്കേറ്റതിനാൽ, ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള
ക്രിക്കറ്റിന്റെ സ്വഭാവം ഓരോ രാജ്യത്തും വ്യത്യസ്തമായതുകൊണ്ട്, നിയമങ്ങൾ കൂടുതൽ പ്രായോഗികവും നീതിയുക്തവുമാക്കേണ്ടതുണ്ടോ എന്ന് ഐസിസി പരിഗണിക്കേണ്ടതുണ്ട്. സ്റ്റോക്സിന്റെ ഈ വിമർശനം ക്രിക്കറ്റ് നിയമങ്ങളിൽ ഒരു പരിഷ്കരണത്തിന് തുടക്കമിടാനും സാധ്യതയുണ്ട്.









