പ്രതിരോധ നിരയിലെ രണ്ടു കരുത്തരായ ഹാരി മഗ്യുർ ന്റെയും ലുക് ഷൗ ന്റെയും അഭാവം യുണൈറ്റഡ് പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തുമെന്നു ഏതൊരു യുണൈറ്റഡ് ആരാധകനും മനസ്സിൽ കുറിച്ചിട്ടിരുന്നു. വലതു വിങ്ങിൽ വാൻ ബിസാക്ക കൂടി ഇല്ലാതായപ്പോൾ യുണൈറ്റഡ് വിങ്ങുകൾ ആദ്യ പകുതിയിൽ നിശ്ചലമായി.
- അവസാന നിമിഷം സൂപ്പർ ഗോൾ ക്രിസ്ത്യാനോ എന്ന ചെകുത്താൻ വീണ്ടും രക്ഷകനാകുന്നു
- ക്രിസ്റ്റ്യാനോ മടങ്ങിവന്നത് നാല് യുണൈറ്റഡ് താരങ്ങളുടെ ഭാവി അവതാളത്തിലാക്കും എന്ന് ലിവർപൂൾ ഇതിഹാസം
- അതേ, ചെകുത്താൻ കോട്ടയിൽ അവൻ ഏഴാം നമ്പറിൽ തന്നെ വിരാജിക്കും…
- 12 വർഷങ്ങളുടെ കാത്തിരിപ്പുകൾക്കു വിട സൂര്യ തേജസോടെ അവൻ വരവായി
- തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ചെകുത്താന്മാരുടെ പാരമ്പര്യം…
വില്ലാറയൽ യുണൈറ്റഡ് പ്രതിരോധ പിഴവുകൾ നല്ലവണ്ണം ആദ്യ പകുതിയിൽ മുതലെടുത്തു. തലങ്ങും വിലങ്ങും ആക്രമിച്ച യുണൈറ്റഡ് ഗോൾ വലയത്തെ സംരക്ഷിച്ചു നിർത്തിയത് ഡേവിഡ് ഡി ഗയയുടെ മാസ്മരിക സേവുകൾ ആണ്. രണ്ടാം പകുതിയുടെ 53ആം മിനുട്ടിൽ പാകോ അൽകക്കർ യുണൈറ്റഡ് നിരക്ക് ആദ്യ പ്രഹരം ഏൽപ്പിച്ചു, സ്കോർ 1-0 ആകുമ്പോൾ മറ്റൊരു പരാജയ ഭീതി ഓൾഡ് ട്രാഫോർഡ് ഗാലറികളെ നിശബ്ദമാക്കി.
മത്സരത്തിൽ തിരിച്ചു വരാൻ കഷ്ടപ്പെട്ട യുണൈറ്റഡ് ഒടുവിൽ 60ആം മിനുട്ടിൽ ബ്രൂണോ എടുത്ത ഫ്രീ കിക്കിൽ നിന്നും അലക്സ് ടെല്ലസിന്റെ മനോഹരമായ ഒരു വോളി വിയ്യാറയൽ ഗോൾ വല ചുംബിച്ചു സമനില കണ്ടെത്തുമ്പോൾ അതുവരെ മത്സര താളം കണ്ടെത്താനാവാത്ത ഉഴലുന്ന ചെകുത്താൻപടക്ക് ഇത്തിരി ആശ്വാസമായി. ആദ്യ പകുതിയിൽ നഷ്ടപ്പെട്ട മത്സര താളം പതിയെ പതിയെ വീണ്ടെടുത്ത യുണൈറ്റഡ് രണ്ടാം പകുതിയിൽ കൂടുതൽ അറ്റാക്കിങ്ങിലേക്ക് നീങ്ങി.
നെമന്യ മാറ്റിച്, എഡിസൺ കവാനി, ജെസി ലിംഗാർഡ് എന്നിവരെ കളത്തിലിറക്കിയ ഒലെ വിയ്യാറയൽ പ്രതിരോധ പൂട്ട് പൊളിക്കാൻ രണ്ടും കല്പിച്ചിറങ്ങി. എന്നാൽ യുണൈറ്റഡ് മുന്നേറ്റങ്ങൾ തടഞ്ഞ വിയ്യാറയൽ, മത്സരം സമനിലയിൽ അവസാനിക്കുമെന്ന പ്രതീതി ജനിപ്പിച്ചു.
പക്ഷെ അവസാന വിസിൽ മുഴങ്ങും വരെ ക്രിസ്റ്റിയാനോ റൊണാൾഡോ എന്ന പ്രതിഭയെ വിലകുറച്ചു കാണരുതെന്ന് പറയുന്നതു ശെരിവെക്കും വണ്ണം പോസ്റ്റിന്റെ വലതു മൂലയിൽ നിന്നും തൊടുത്ത ഉഗ്രൻ ഷോട്ട് വിയ്യാറയൽ പ്രതിരോധം ഭേദിച്ചു യുണൈറ്റഡിന് വിജയ ഗോൾ CR 7 സമ്മാനിച്ചു. അത് വരെ മൂകരായ യുണൈറ്റഡ് ആരാധകർ ആവേശത്തിന്റെ അത്യുന്നതിയിൽ എത്തി. കൂട്ടത്തിൽ CR7 ന്റെ ജേഴ്സി വലിച്ചൂരിയുള്ള സെലിബ്രേഷൻ കൂടിയായപ്പോൾ കഴിഞ്ഞ മത്സരങ്ങളിലെ വിപരീത ഫലങ്ങൾ എല്ലാം ചെകുത്താൻ ആരാധകർ മറന്നു തുടങ്ങിയിരുന്നു…..