കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ തങ്ങൾ വഴങ്ങിയ തോൽവിയെ കുറിച്ച് പ്രതികരിച്ച് ഈസ്റ്റ് ബംഗാൾ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റാന്റൈൻ. മത്സരശേഷം നടന്ന പത്രസമ്മേളനത്തിലാണ് സ്റ്റീഫൻ കോൺസ്റ്റാന്റൈൻ സംസാരിക്കുന്നത്.
ഇവാൻ കലിയൂഷ്നി തുടരെ നേടിയ ഗോളുകൾ തങ്ങളെ മത്സരത്തിൽ നിന്നും പൂർണ്ണമായും തകർത്തെറിഞ്ഞെന്ന് സമ്മതിച്ച ഈസ്റ്റ് ബംഗാൾ പരിശീലകൻ രണ്ടാം പകുതിയിലാണ് കേരള ബ്ലാസ്റ്റർസിനേതിരായ മത്സരം ഈസ്റ്റ് ബംഗാൾ കൈവിട്ടതെന്ന് പറഞ്ഞു.
“ആദ്യം തന്നെ ഇവാൻ വുകോമാനോവിചിനെയും അദ്ദേഹത്തിന്റെ ടീമിനെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അവർ മനോഹരമായി കളിച്ചു വിജയിച്ചു. ഇവിടെ ഇരുന്നുകൊണ്ട് ഞങ്ങൾ ഒരു യുവ ടീമാണ്, ഞങ്ങൾ ആറ് ആഴ്‌ചയായി പരിശീലനം നടത്തുന്നു എന്നിങ്ങനെ ഒഴികഴിവുകൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്നാൽ പലതും യഥാർത്ഥത്തിൽ അങ്ങനെയാണ്.”
“എനിക്ക് തോന്നുന്നു ആദ്യ പകുതി ഞങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്ന്, എന്നാൽ രണ്ടാം പകുതിയിൽ ഞങ്ങളുടെ ശ്രദ്ധയും മറ്റുമെല്ലാം ചില സമയങ്ങളിൽ നഷ്ടപ്പെട്ടു തുടങ്ങി.”
“അഡ്രിയാൻ ലൂണ ഒരു ഗോൾ സ്കോർ ചെയ്യുമ്പോൾ ലൂണ ആ പൊസിഷനിൽ വരാൻ പാടില്ലായിരുന്നു, അല്ലെങ്കിൽ ലൂണയോടൊപ്പം ഒരു താരമുണ്ടാകേണ്ടതാണ്, ഞങ്ങൾ മത്സരത്തിൽ തെറ്റുകൾ വരുത്തി. കഴിഞ്ഞ സീസണിൽ കളിച്ച ഏകദേശം അതേ ടീമുമായി അതേ പരിശീലകന് കീഴിൽ വന്ന കേരള ബ്ലാസ്റ്റേഴ്‌സിനോടൊപ്പം ഞങ്ങൾക്ക് രണ്ടാം പകുതിയിലാണ് മത്സരം നഷ്ടമായത്.” – സ്റ്റീഫൻ കോൺസ്റ്റാന്റൈൻ പറഞ്ഞു.