അറ്റലാന്റയല്ല അതലാന്റിക് സമുദ്രം വന്നാലും അയാൾ കളത്തിൽ ഉണ്ടെങ്കിൽ കളി കഴിയുന്നത് വരെ എതിർ ടീമിന് ജയം ഉറപ്പിക്കാൻ കഴിയില്ല. എക്സ്ട്രാ ടൈം അയാൾക്ക് എന്നും ഒരു വീക്നെസ് ആണ് യുണൈറ്റഡ്ന് വേണ്ടി ആ രക്ഷകൻ വീണ്ടും അവതരിച്ചു കൊണ്ട് ഇരിക്കുന്നു രണ്ട് കിടുക്കാച്ചി ഗോൾ തോൽക്കാൻ മനസില്ലാത്ത ആ പോരാളി പോർക്കളത്തിൽ ഉണ്ടാകുമ്പോൾ ആരാധകർക്ക് ടീമിൽ ഉള്ള വിശ്വാസം നഷ്ടപെടുന്നില്ല.
- എന്താണ് ഒലെക്കും യുണൈറ്റഡിനും സംഭവിച്ചത്…
- നിങ്ങൾക്ക് ലജ്ജയില്ലേ യുണൈറ്റഡ് താരങ്ങളോട് പൊട്ടിത്തെറിച്ചു ക്രിസ്ത്യാനോ റൊണാൾഡോ…
- “CR7-നെ വിമർശിക്കുന്നവർ ഈ കളി കാണുക” – യുണൈറ്റഡ് പരിശീലകൻ
ആ വിശ്വാസത്തിന്റെ പേരാണ് ക്രിസ്ത്യാനോ റൊണാൾഡോ. പ്രതീക്ഷകൾ അസ്തമിച്ച നേരം, തോൽവിയുടെ പടുമുനയിൽ നിൽക്കുമ്പോൾ തീപന്തം പോലോത്ത ഷോട്ട്!!! ഗോൾ!!! ഇത് ജെനൂസ് വെറെ ലെവൽ. ഫാൻസിനു കളിക്ക് മുമ്പേ വാക്ക് കൊടുത്ത് നിൽക്കുകയാണെന്ന് ഓർക്കണം. ആത്മവിശ്വാസത്തിന് പ്രതിരൂപം ഈ മനുഷ്യൻ ആണെന്ന് നിസ്സംശയം പറയാം.
അതിശയിപ്പിക്കുകയാണ് ഈ മനുഷ്യൻ, അവസാന നിമിഷങ്ങളിൽ ഇത്രയും എനർജി, പിന്നിൽ നിൽക്കുന്ന സമയങ്ങളിൽ ടീമിനെ മുന്നിൽ നിന്നു നയിക്കാൻ ഇയാളെ കഴിഞ്ഞേ ഉള്ളു. മിഗ്വയർ ആണോ ഇയാൾ ആണോ ഫീൽഡിൽ ക്യാപ്റ്റൻ എന്നു സംശയം തോന്നും. അത്ര മാത്രം സ്വാധീനം അയാൾ സ്വന്തം ടീമിൽ ചെലുത്തുന്നുണ്ട്.
ഈ സീസണിൽ തന്നർ ഇദ്ദേഹം മൂന്നാമത്തെ കളിയാണ് കം ബാക്ക് നടത്തി മുന്നേറുന്നത്, ഇയാളിൽ നിന്നും കണ്ണടയ്ക്കുന്ന ഡിഫൻസ് ഒരു പാഠമാണ്, ചെറിയൊരു ബോൾ പോയിൻറ് കിട്ടിയാൽ ലക്ഷ്യം കണ്ടെത്തുന്നത്, വെറുതെ ആണോ ലെജൻഡ് എന്ന് വിളിക്കുന്നത് ഏത് ലീഗും ഏതു മണ്ണും അണ്ണനു കളിച്ചു വളർന്ന മെദീര പോലെ ആണ് ചെല്ലുന്നിടത്തെല്ലാം തനിക് മുകളിൽ ഒരാളെയും വരുത്തില്ല.
തോൽക്കാൻ മനസ്സില്ലാത്ത പോരാളിയാണ് അയാൾ. അയാൾ കൂടെ ഉള്ളടത്തോളം കാലം ചെകുത്താന്മാരുടെ വീര്യം അത്രവേഗം ആർക്കും കെടുത്തുവാൻ കഴിയില്ല. കാരണം ആളിക്കത്തുന്ന തീയിലെ ഇന്ധനം ആണ് അയാൾ. അതാണ് ഇന്നത്തെ മത്സരത്തിലും തെളിയിച്ചത്. അധിക സമയത്ത് പിറന്ന രണ്ട് ഗോളുകളും ആരാധകരുടെ ആത്മവിശ്വാസം കൂടിയാണ് ഉയർത്തിയത്.