ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ആരാധകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് എഫ് സി ഗോവയും മുംബൈ സിറ്റിയും തമ്മിൽ മുംബൈ സിറ്റിയുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് അരങ്ങേറുന്ന പോരാട്ടം. മുംബൈ അറേനിൽ വച്ച് ഇന്ന് നടക്കുന്ന മത്സരത്തിനു മുമ്പായി നിരവധി പ്രശ്നങ്ങളാണ് ഉടലെടുത്തത്.
മുംബൈ സിറ്റിക്കെതിരായ എവെ മത്സരത്തിന് മുൻപായി കഴിഞ്ഞദിവസം വൈകുന്നേരം അവസാനവട്ട പരിശീലനം നടത്തിയ എഫ് സി ഗോവയുടെ നിർണ്ണായകമായ പരിശീലനം മുംബൈ സിറ്റി ടീമിലെ അനലിസ്റ്റ് അനുവാദമില്ലാതെ അടുത്തുള്ള ഹോട്ടലിൽ നിന്നും ഒളിഞ്ഞുനോക്കുകയും അവരുടെ തന്ത്രങ്ങളും പരിശീലനവും രഹസ്യമായി നിരീക്ഷണം നടത്തുകയും ചെയ്തിട്ടുണ്ട്.
അടുത്തുള്ള ഒരു ഹോട്ടൽ റൂമിൽ നിന്നും വളരെ വ്യക്തമായി എഫ്സി ഗോവ പരിശീലനം നടത്തുന്നത് കാണാം, ഇത് മുതലെടുത്താണ് പ്രധാനപ്പെട്ട ഒരു മത്സരത്തിനു മുൻപായി എതിർ ടീമിന്റെ പരിശീലനം മുംബൈ സിറ്റി എഫ്സി റെക്കോർഡ് ചെയ്തതും ഒളിഞ്ഞു നോക്കുന്നതുമെല്ലാം. അടുത്ത മത്സരത്തിനുള്ള സ്റ്റാർട്ടിങ് ഇലവൻ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട തന്ത്രങ്ങളാണ് അവസാനമായിട്ട് പരിശീലനത്തിൽ ചർച്ച ചെയ്യുന്നത്.
കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിൽ പരിക്ക് ബാധിച്ചു പുറത്തുപോയ ഗോവ താരം ബോർജയുടെ ഇഞ്ചുറി അപ്ഡേറ്റ് കുറിച്ച് ചോദിച്ചപ്പോൾ ഗോവ കോച്ച് നൽകിയ മറുപടി ‘പോയി നിങ്ങളുടെ ഫോട്ടോഗ്രാഫറോട് ചോദിക്കൂ’ എന്നാണ്. തുടർന്ന് ഫോട്ടോഗ്രാഫറല്ല മുംബൈ സിറ്റി ടീമിലെ അനിൽ ലിസ്റ്റാണ് ഇക്കാര്യങ്ങൾ പകർത്തിയത് വ്യക്തമാക്കി.
ഇത് സംബന്ധിച്ച് നിലവിൽ എഫ് സി ഗോവ ഐ എസ് എൽ കമ്മിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്. ഒളിക്യാമറ വെച്ച് എഫ്സി ഗോവയുടെ പരിശീലന ദൃശ്യങ്ങൾ പകർത്തുകയും മറ്റും ചെയ്ത മുംബൈ സിറ്റിക്കെതിരെ എന്ത് നടപടിയാണ് അധികൃതർ സ്വീകരിക്കുന്നത് എന്നത് വരും ദിവസങ്ങളിൽ അറിയാം.