ഐഎസ്എല്ലിൽ ആദ്യമായി ഒരു ടീമിന്റെ പോയിന്റുകൾ കുറച്ചു. ജംഷദ്പൂർ എഫ്സിയുടെ പോയിന്റുകളാണ് ഐഎസ്എൽ അധികൃതർ കുറച്ചത്. ജംഷാദ്[പൂറിന്റെ ഒരു പോയിന്റാണ് കുറച്ചത്. ഐഎസ്എല്ലിലെ നിയമം തെറ്റിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മാർച്ച് എട്ടിന് നടന്ന ജംഷഡ്പൂറും മുംബൈയും തമ്മിലുള്ള മത്സരമാണ് സംഭവത്തിന് ആധാരം. മാർച്ച് എട്ടിന് നടന്ന മത്സരത്തിൽ ഇരുവരും 1-1 എന്ന സ്കോർലൈനിൽ സമനിലയിൽ പിരിഞ്ഞിരുന്നു.
ഈ മത്സരത്തിൽ ജംഷഡ്പൂർ താരം ചീമ ചുക്വു റെഡ് കാർഡ് കണ്ട് പുറത്തായിരുന്നു. ശേഷം ഒരു ഇന്ത്യൻ താരത്തെ പിൻവലിച്ച് ജംഷഡ്പൂർ വിദേശ താരമായ സ്റ്റെവനോവിച്ചിനെ കളത്തിലിറക്കിയിരുന്നു. ഇതാണ് ജംഷാദ്പൂറിന് തിരിച്ചടിയായത്.
ഐഎസ്എൽ നിയമപ്രകാരം ഒരു സമയത്ത് നാലോ നാലിൽ കുറവ് വിദേശ താരങ്ങൾക്കോ മാത്രമേ ഒരു ഇലവനിൽ കളിക്കാനാവുകയുള്ളു. ചുക്വു റെഡ് കാർഡ് കണ്ട് പുറത്തായതോടെ ഒരു ഇന്ത്യൻ താരത്തെ പിൻവലിച്ച് വിദേശ താരത്തെ കളത്തിലിറക്കിയതോടെ ജംഷദ്പൂർ പ്രസ്തുത നിയമം തെറ്റിക്കുകയായിരുന്നു.
ഇതോടെ ഈ മത്സരത്തിൽ ജംഷഡ്പൂർ പരാജയപ്പെട്ടതായി കണക്കാക്കുകയിരുന്നു. സമനിലയിൽ നേടിയ ഒരു പോയ്ന്റ്റ് ഇതോടെ ജംഷദ്പൂരിന് നഷ്ടമാവുകയിരുന്നു.