കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തെ ഐഎസ്എൽ അധികൃതർ അവഗണിച്ചെന്ന് ആരാധകർ. സമൂഹമാധ്യമങ്ങളിലൂടെയാണ് ഒരു വിഭാഗം ആരാധകർ ഇത്തരത്തിലൊരു പരാതി ഉന്നയിച്ചത്. ഐഎസ്എല്ലിലെ ആദ്യ റൌണ്ട് മത്സരങ്ങൾ പൂർത്തിയായ ശേഷം കഴിഞ്ഞ ദിവസം ടീം ഓഫ് ദി വീക്ക് പ്രഖ്യാപിച്ചിരുന്നു.
ടീം ഓഫ് ദി വീക്കിൽ കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്നും മധ്യനിരതാരങ്ങളായ ഇവാൻ കലിയുഷ്നിയും അഡ്രിയാൻ ലൂണയും ഇടംപിടിച്ചിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ മികച്ച പ്രകടനം നടത്തിയ ഹർമൻജോത് സിംഗ് ഖബ്രയെ ടീം ഓഫ് ദി വീക്കിൽ ഉൾപ്പെടുത്തത്തിനാലാണ് ആരാധകരുടെ പരാതി.
ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഖബ്രയെ ഉൾപ്പെടുത്താതെ 3 ബെംഗളൂരു എഫ്സി താരങ്ങളെയാണ് ടീം ഓഫ് ദി വീക്കിൽ ഉൾപ്പെടുത്തിയത് എന്നതും ആരാധകരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ബെംഗളൂരു എഫ്സിയുടെ അലൻ കോസ്റ്റ, സന്ദേശ് ജിങ്കൻ, നോറം എന്നീ മൂന്ന് താരങ്ങളാണ് ഐഎസ്എല്ലിന്റെ ടീം ഓഫ് ദി വീക്കിൽ ഇടംപിടിച്ചത്. ഇതിൽ ജിങ്കന് നൽകിയ റേറ്റിങ് വെറും 6.95 ആണ്. ഇത്രയും റേറ്റിങ് കുറഞ്ഞ ജിങ്കൻ എങ്ങെനയാണ് ടീം ഓഫ് ദി വീക്കിൽ ഉൾപ്പെട്ടത് എന്നും ആദ്യ മത്സരത്തിൽ ഒരു ഗോളിന് വഴിയൊരുക്കുകയും മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്ത ഖബ്രയ്ക്ക് ജിങ്കനേക്കാൾ കുറഞ്ഞ റേറ്റിങ്ങാനോ ഉള്ളത് എന്നുമാണ് ആരാധകർ ചോദിക്കുന്നത്.
അലൻ കോസ്റ്റ, റോഷൻ എന്നിവരും ടീം ഓഫ് ദി വീക്കിൽ ഇടപിടിച്ചിട്ടുണ്ട്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഇവാൻ കലിയുഷ്‌നി, ഈസ്റ്റ് ബംഗാളിന്റെ അലക്സ് ലിമ, ഹൈദരബാദിൽ ജാവോ വിക്ടർ, ബ്ലാസ്റ്റേഴ്സിന്റെ അഡ്രിയാൻ ലൂണ എന്നിവരാണ് ടീം ഓഫ് ദി വീക്കിൽ ഇടംപിടിച്ച മധ്യ നിരതാരങ്ങൾ.മുംബൈയുടെ ഗ്രെഗ് സ്റ്റീവർട്ട്,ഒഡീഷയുടെ ഡീഗോ മൗറിഷ്യയോ, ചെന്നൈയിന്റെ റഹീം അലി എന്നിവരാണ് ടീം ഓഫ് ദി വീക്കിലെ മുന്നേറ്റ നിരതാരങ്ങൾ.ജിങ്കൻ ഒഴിച്ച് ടീം ഓഫ് ദി വീക്കിൽ ഇടംപിടിച്ച ബാക്കിയുള്ള താരങ്ങൾക്കൊക്കെ റേറ്റിങ് ഏഴിന് മുകളിലാണ്.