വഴിയേ പോയ പണി ചോദിച്ചുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണ്ണായക മത്സരമായ പ്ലേഓഫിൽ വലിയ തിരിച്ചടി.
കഴിഞ്ഞ ദിവസം നടന്ന ഈ ഐഎസ്എൽ സീസണിലെ ലീഗ് സ്റ്റേജിലെ അവസാന മത്സരത്തിൽ ഹൈദരാബാദ് എഫ്സിയോട് കൊച്ചിയിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.
അത്ര പ്രധാനമില്ലാത്ത ഈ മത്സരത്തിൽ സസ്‌പെൻഷന്റെ വക്കിലുള്ള താരങ്ങളെ കേരള ബ്ലാസ്റ്റേഴ്‌സ് കളിപ്പിച്ചിരുന്നു, ഇതിൽ മധ്യനിരയിലെ പ്രധാന താരമായ ഇവാൻ കലിയൂഷ്നിക്ക് മഞ്ഞ കാർഡ് ലഭിച്ചതോടെ ഏഴ് മഞ്ഞകാർഡുകൾ നേടിയ താരത്തിന് പ്ലേഓഫ് മത്സരം നഷ്ടമാകും.
ലീഗ് സ്റ്റേജിൽ നിന്നും ലഭിക്കുന്ന കാർഡുകളുടെ സസ്‌പെൻഷൻ പ്ലേഓഫ് മത്സരത്തിൽ ബാധമാകും. അതിനാൽ ബാംഗ്ലൂരു എഫ്സിക്കെതിരായ നിർണ്ണായക പ്ലേഓഫ് മത്സരത്തിൽ ഇവാൻ കലിയൂഷ്നി കളിക്കില്ല.
അത്ര പ്രധാനമല്ലാത്ത ഹൈദരാബാദിനേതിരായ മത്സരത്തിൽ സസ്‌പെൻഷൻ ലഭിക്കാൻ ചാൻസുള്ള താരങ്ങളെ പുറത്തിരുത്തി സ്‌ക്വാഡിലെ മറ്റു താരങ്ങൾക്ക് അവസരം നൽകാമായിരുന്നുവെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് അനാവശ്യമായി സസ്‌പെൻഷൻ ലഭിക്കാവുന്ന താരങ്ങളെ കളിപ്പിച്ചു.