ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിലുള്ള നിരവധി താരങ്ങൾക്കാണ് പരിക്കുകൾ തുടർച്ചയായി ബാധിക്കുന്നത്. സീസൺ മധ്യഭാഗത്ത് വച്ച് തന്നെ നായികനും സൂപ്പർതാരവുമായ ലൂണയെ നഷ്ടപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന് സീസൺ തുടങ്ങുമ്പോൾ മുതൽ ജോഷുവയുൾപ്പടെയുള്ള താരങ്ങളെയാണ് പരിക്കു കാരണം നഷ്ടമായത്.
ചെന്നൈയിൻ എഫ്സിയുമായുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രധാന താരമായ മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷിന് പരിക്ക് കാരണം ഈ സീസൺ നഷ്ടമാവുമെന്ന് വിധിയെഴുതി. ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറെ നഷ്ടമായതോടെ നിലവിൽ കരഞ്ജിത്ത് സിങാണ് ബ്ലാസ്റ്റേഴ്‌സ് കീപ്പർ.
ട്രാൻസ്ഫർ മാർക്കറ്റിൽ സച്ചിൻ സുരേഷിന് പരിക്ക് ബാധിച്ചതിന് ശേഷം പുതിയൊരു ഗോൾകീപ്പർക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നുണ്ട്. നിലവിൽ പുറത്തുവെന്ന് റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെയുള്ള നാല് ക്ലബ്ബുകൾ ഹൈദരാബാദ് എഫ് സി യുടെ 24 കാരനായ ഗോൾകീപ്പർ ഗുർമീത് സിങ്ങിനെ സ്വന്തമാക്കാൻ ഓഫറുകൾ നൽകിയിട്ടുണ്ട്.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, പഞ്ചാബ് എഫ്സി എന്നീ ക്ലബ്ബുകൾ ദീർഘകാല കരാർ ഓഫർ ചെയ്തിട്ടുണ്ട്, അതേസമയം ജംഷഡ്പൂര് എഫ്സി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമുകൾ ചെറിയ കാലത്തേക്കുള്ള കരാറാണ് താരത്തിന് ഓഫറുകൾ നൽകിയിട്ടുള്ളത്. ഈ നാല് ക്ലബ്ബുകളാണ് ഹൈദരാബാദ് എഫ് സി താരത്തിനെ സ്വന്തമാക്കാൻ നിലവിൽ രംഗത്തുള്ളത്. ശുഭരാത്രി സ്വന്തമാക്കുവാൻ ഏത് ടീമിനാണ് കഴിയുക എന്നത് വരും ദിവസങ്ങളിൽ കാത്തിരുന്നു കാണാം.