ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ വളരെയധികം പ്രധാനപ്പെട്ട മത്സരത്തിൽ ബാംഗ്ലൂർ എഫ്സിയുടെ അവസാന നിമിഷങ്ങളിൽ വഴങ്ങുന്ന ഗോളിൽ പരാജയം സമ്മതിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. അഭിമാന പോരാട്ടമായി മാറിയ ഐഎസ്എൽ മത്സരത്തിൽ ഏകപക്ഷീയമായ ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയം രുചിച്ചത്.
ബംഗ്ലൂരിന്റെ ഹോം സ്റ്റേഡിയമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വച്ച് ഇന്ന് നടന്ന മത്സരത്തിൽ ഇര ടീമുകളും വളരെയധികം വാശിയോടെയാണ് പോരാടിയത്. കഴിഞ്ഞ സീസണിലെ ഓർമ്മകളുടെ പശ്ചാത്തലത്തിൽ വീണ്ടും ബംഗളൂരുവിന്റെ ഹോം സ്റ്റേഡിയത്തിൽ പന്ത് തട്ടിയ ബ്ലാസ്റ്റേഴ്സിന് എന്തു വില കൊടുത്തും ജയിക്കേണ്ട മത്സരമായിരുന്നു ഇത്.
മത്സരം തുടങ്ങി ആദ്യപകുതി അവസാനിക്കുമ്പോൾ ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിൽ വിജയ് ഗോളിനു വേണ്ടി ഇരു ടീമുകളും കഠിനമായി ശ്രമിച്ചെങ്കിലും മത്സരത്തിലെ വിധി നിർണയിക്കുന്ന ഗോളിന് വേണ്ടി 89 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ ബോക്സിനുള്ളിൽ നിന്നും ബാംഗ്ലൂരുവിന്റെ സ്പാനിഷ് താരമായ ഹാവി ഹെർണാണ്ടസ് തൊടുത്തുവിട്ട ഷോട്ടാണ് ബ്ലാസ്റ്റേഴ്സ് വലയിൽ പതിച്ചത്. മത്സരത്തിന്റെ 89 മിനിറ്റിൽ നേടുന്ന ഗോളിലൂടെ ബംഗളൂരു എഫ്സി അഭിമാന പോരാട്ടത്തിൽ വിജയികളാവുകയും ഒപ്പം മൂന്നു പോയിന്റുകൾ സമ്പാദിച്ച് ടോപ്പ് സിക്സിൽ കയറുകയും ചെയ്തു.
അതേസമയം ഇന്ന് നടന്ന മറ്റൊരു ത്രില്ലർ ഐഎസ്എൽ മത്സരത്തിൽ പഞ്ചാബ് എഫ്സിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി മുംബൈ സിറ്റി വിജയം സ്വന്തമാക്കി. നാളെ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ചെന്നൈയിൻ എഫ്സി ഒഡിഷയെ നേരിടും.