ഇന്ത്യൻ സൂപ്പർ സീസണിലെ തങ്ങളുടെ ഹോം സ്റ്റേഡിയത്തിലുള്ള അവസാനത്തെ ലീഗ് മത്സരത്തിന് കളിക്കാൻ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് സ്വന്തം ആരാധകർക്ക് മുന്നിൽ ഹോം സ്റ്റേഡിയത്തിൽ അപ്രതീക്ഷിതമായി വമ്പൻ തോൽവിയാണ് നേരിട്ടത്.
ഇന്ത്യൻ സൂപ്പർ ലീഗ് പോയന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സിനെ കളി ഏറെ പിന്നിലുള്ള ഈസ്റ്റ് ബംഗാൾ ആണ് ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയത്തിൽ വന്നു രണ്ടിനെതിരെ നാലു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.
ഹോം സ്റ്റേഡിയത്തിൽ തകർപ്പൻ പ്രകടനത്തോടെ ആദ്യപകുതി ഫെഡോറിലൂടെ ഗോൾ സ്കോർ ചെയ്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തുടക്കം കുറിച്ചെങ്കിലും ആദ്യ അവസാനിക്കുന്നതിനു മുമ്പ് ജീക്സൻ സിംഗ് റെഡി കാർഡ് വാങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സ് 10 പേരായി ചുരുങ്ങി.
ആദ്യപതി അവസാനിക്കുന്നതിനു മുമ്പ് പെനാൽറ്റി യിലൂടെ ഗോൾ സ്കോർ ചെയ്ത ഈസ്റ്റ് ബംഗാൾ രണ്ടാം പകുതിയിലും ഗോൾ വേട്ട തുടർന്നു. ഇതിനിടെ 74 മിനിറ്റിൽ മത്സരത്തിലെ രണ്ടാമത്തെ മഞ്ഞക്കാർഡ് വാങ്ങി നവോച്ചയും മടങ്ങിയതോടെ ഒമ്പത് പേരായി ചുരുങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽവി നേരിട്ടു. സോൾ ക്രിസ്പോ, നവോരം മഹേഷ് സിംഗ് എന്നിവർ ഇരട്ട ഗോളുകൾ സ്വന്തമാക്കി.