ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും വിദേശ സൈനിങ് ഉൾപ്പെടെ ഇന്ത്യൻ താരങ്ങളെയും മികച്ച സൈനിങ്ങുകളും കൊണ്ടുവരുന്നുണ്ട്.
ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടർ പ്രകാരം ചെന്നൈയിൻ എഫ്സി ഈ സീസണിൽ തങ്ങളുടെ രണ്ടാമത്തെ വിദേശ സൈനിങ് കൂടി നടത്തിയിരിക്കുകയാണ്. സീസണിലെ ആദ്യ സൈനിങായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി മുൻപ് ഐഎസ്എലിൽ പന്ത് തട്ടിയിരുന്ന ഓസ്ട്രേലിയൻ താരം ജോർദാൻ മുറെയെയാണ് കൊണ്ടുവന്നിരുന്നത്.
ഇപ്പോഴിതാ സ്കോട്ടിഷ് താരമായ 25കാരൻ കോണോർ ഷീൽഡ്‌സിനെ പരിശീലകൻ ഓവൻ കോയലിന്റെ സഹായത്തോടെ കൊണ്ടുവരികയാണ് സൂപ്പർ മച്ചാൻസ്. കഴിഞ്ഞ സീസണിൽ ഓവൻ കോയലും ഈ താരവും തമ്മിൽ ഒരേ ടീമിലാണ് സേവനം അനുഷ്ഠിച്ചത്.
25 വയസ്സുകാരനായ താരത്തിനെ സ്കോട്ടിഷ് ലീഗിൽ കളിക്കുന്ന മദർവെൽ എഫ്സിയിൽ നിന്നുമാണ് ചെന്നൈയിൻ എഫ്സി സ്വന്തമാക്കുന്നത്. വരാൻ പോകുന്ന സീസണിൽ ചെന്നൈയിൻ എഫ്സിയുടെ മുന്നേറ്റ നിരക്ക് ഊർജ്ജം പകരാൻ ഈയൊരു സൂപ്പർ താരത്തിനെ കൊണ്ട് കഴിയും എന്ന പ്രതീക്ഷയിലാണ് ആരാധകർ.