ലോക ഫുട്ബോളിലെ വമ്പന്മാരാണ് ഖത്തർ 2022 ലോകകപ്പിന് വേദി ഒരുക്കി അവർ ലോകത്തെ വിസ്മയിപ്പിച്ചതിന്.ലോക ഫുട്ബോളിൽ അതിവേഗം വളരുന്ന ഖത്തർ. അവരുടെ ദേശീയ ഫുട്ബോൾ ടീമിൽ ഇടം നേടി ആദ്യ മലയാളി.
വരാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഖത്തർ ദേശീയ ഫുട്ബോൾ ടീമിന് വേണ്ടി മലയാളി താരമായ തഹ്‌സീൻ മൊഹമ്മദ് ജംഷിദ് ഇടം പിടിച്ചിരിക്കുന്നത്. ഇരുപത്തിയൊൻപതംഗ സ്‌ക്വാഡിലാണ് പതിനേഴു വയസ് മാത്രം പ്രായമുള്ള താരത്തെയും ഉൾപ്പെടുത്തിയിരിക്കുന്നത്.
ഖത്തറിന്റെ യൂത്ത് ടീമുകളിലും ഖത്തറിലെ പ്രധാന ലീഗായ സ്റ്റാർസ് ലീഗിലെ ക്ലബായ അൽ ദുഹൈലിന്റെ സീനിയർ ടീമിലും നേരത്തെ ഇടം നെറ്റിയിട്ടുള്ളതിനു പിന്നാലെയാണ് തഹ്‌സീൻ ഖത്തർ ദേശീയ ടീമിലേക്ക് വിളി വന്നിരിക്കുന്നത്. അഫ്‌ഗാനിസ്ഥാൻ, ഇന്ത്യ എന്നിവർക്കെതിരെ ജൂണിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള സ്‌ക്വാഡിലാണ് താരവും ഉൾപ്പെട്ടിരിക്കുന്നത്.
ഇത് ചരിത്രമാണ് മലയാളിയായ ഒരു ഫുട്ബോൾ താരം മറ്റൊരു രാജ്യത്തിന്റെ ദേശീയ ടീമിൽ പോയി ആദ്യമായാണ് കളിക്കുന്നത്.
കണ്ണൂർ വളപട്ടണം സ്വദേശിയായ ജംഷിദിന്റെയും ഷൈമയുടെയും മകനാണ് തഹ്‌സീൻ. ഖത്തറിൽ ജനിച്ചു വളർന്നതോടെയാണ് തഹ്സീന് അവിടുത്തെ പൗരത്വം ലഭിച്ചത്. ആസ്പെയർ സ്പോർട്ട്സ് അക്കാദമിയിൽ വളർന്ന തഹ്‌സീൻ നിലവിൽ പന്ത്രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. സൂപ്പർ താരങ്ങളുടെയും പരിശീലകന്റെയും കീഴിൽ വളർന്നു വരാൻ താരത്തിന് അവസരമുണ്ട്.