ഫുട്ബോൾ ലോകത്തെ വളരെയധികം ഞെട്ടിച്ച വാർത്തയായിരുന്നു പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ-നാസറിൽ ചേർന്നത്. അതും റെക്കോർഡ് തുകയ്ക്ക്.
ഇപ്പോഴിതാ ക്രിസ്ത്യാനോ റൊണാൾഡോയുടെ പിന്നാലെ ലയണൽ മെസ്സിയെയും സൗദി അറേബ്യയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യൻ ക്ലബ്ബായ അൽ-ഹിലാൽ.
അൽ ഹിലാൽ മെസ്സിക്കായി എത്ര തുക വേണമെങ്കിലും മുടക്കാൻ തയാറാണെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ ഫ്രഞ്ച് ലീഗിൽ പിഎസ്ജിയുടെ താരമാണു മെസ്സി.
ക്രിസ്ത്യാനോ റൊണാൾഡോയെ 200 മില്യൺ യൂറോക്കാണ് അൽ-നാസർ സ്വന്തമാക്കിയിരുന്നത്. എന്നാൽ മെസ്സിക്ക് വേണ്ടി 300 മില്യൻ യൂറോ വരെ കൊടുക്കാമെന്നാണു അൽ-ഹിലാലിന്റെ വാഗ്ദാനം.
താരത്തിന്റെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കാനിരിക്കെയാണ് അൽ-ഹിലാൽ താരത്തെ റാഞ്ചാനുള്ള നീക്കങ്ങൾ തുടങ്ങിയത്. അൽ ഹിലാലിന് പുറമെ സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയും യുഎസിലെ ഇന്റർ മയാമിയും താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നുണ്ട്.
സൗദി അറേബ്യൻ ടൂർണ്ണമെന്റായ പ്രൊ-ലീഗിൽ അൽ-ഹിലാൽ നിലവിൽ മൂന്നാം സ്ഥാനത്താണ്. അൽ-നാസറാണേൽ ഒന്നാം സ്ഥാനത്തും.
എന്തിരുന്നാലും മെസ്സിയും കൂടെ സൗദി അറേബ്യയിലെത്തുകയാണേൽ ഏഷ്യൻ ഫുട്ബോളിന് ഇത് വലിയൊരു ഗുണകരമായിരിക്കും. ഒപ്പം വാശിയെറിയ പോരാട്ടങ്ങൾ കൂടി കാണാം.