കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇവാൻ കലൂഷ്നിയെന്ന ഉക്രൈൻ താരത്തിന്റെ പ്രകടനത്തിനെ വിശേഷിപ്പിക്കുന്ന പേരാണ് ‘ഉക്രൈനിയൻ മിസൈൽ’ എന്നുള്ളത്. താരം നേടുന്ന ഗോളുകളുടെ സവിശേഷത കൊണ്ടു തന്നെയാണ് ആരാധകർ താരത്തെ മിസൈൽ എന്ന് വിളിക്കുന്നത്. ഐഎസ്എല്ലിന്റെ ഉദ്ഘാടന മത്സരത്തിൽ തന്നെ താരം ഈ പേര് സ്വന്തമാക്കിയിരുന്നു.
ഉദ്ഘാടന മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ കലിയുഷനി രണ്ടു ഗോളുകളാണ് നേടിയത്. ഇതിൽ രണ്ടാമത്തെ ഗോൾ ബോക്സിനു പുറത്തുനിന്ന് താരം അടിച്ചുകയറ്റിയത് ഒരു മിസൈൽ വേഗതയിലുള്ള ഗോളാണ്. ആ ഗോളോടുകൂടിയാണ് താരത്തെ ആരാധകർ ഉക്രൈനിയൻ മിസൈൽ എന്ന് വിശേഷിപ്പിച്ച് തുടങ്ങിയത്.
എന്നാൽ ആ ഒരൊറ്റ ഒരു ഗോൾ മാത്രമല്ല തന്റെ ബൂട്ടിൽ ഇനിയും മീശയിൽ വേഗതയുള്ള ഗോളുകൾ പിറക്കാൻ ഉണ്ട് എന്ന് സൂചന നൽകുന്നതായിരുന്നു കഴിഞ്ഞദിവസം താരം എഫ്സി ഗോവയ്ക്കെതിരെ നേടിയ ഒരു ലോങ് റേഞ്ച് ഗോൾ.
ഇന്നലെ ഗോവയ്ക്കെതിരെയുള്ള മത്സരത്തിന്റെ 52 ആം മിനുട്ടിൽ ആണ് ഡയമന്തകോസിൽ നിന്ന് പന്തു സ്വീകരിച്ച കലിയുഷ്നി ബോക്സിന് പുറത്തുനിന്ന ഒരു മിസൈൽ അടിച്ചു കയറ്റിയത്. എഫ് സി ഗോവയുടെ ഗോൾ കീപ്പറായ ധീരജ് സിംഗിന് കണ്ണടച്ച് തുറക്കാൻ പോലും സമയം കിട്ടിയില്ല എന്നാണ് ഈ ഗോളിന്റെ വേഗതയെ കുറിച്ച് സോഷ്യൽ മീഡിയ പറയുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ മാത്രമല്ല, ഐഎസ്എൽ ആരാധകർ തന്നെ ഒന്നടങ്കം കൈയ്യടിക്കുകയാണ് ഇവൻ കലിയുഷനിലൂടെ ഈ ഗോളിന്. അത്രയും വേഗതയും സൗന്ദര്യവുമുണ്ടായിരുന്നു താരം നേടിയ ഈ ഗോളിന്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങളിൽ ഈ ഉക്രൈനിയൻ മിസൈൽ ബ്ലാസ്റ്റേഴ്സിന് സഹായകരമാവും എന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.