യുവേഫ ചാമ്പ്യൻസ് ലീഗ് രാജാവായ പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം അവകാശപ്പെട്ടിരുന്ന ഒരു UCL റെക്കോർഡിൽ ക്രിസ്റ്റ്യാനോക്കൊപ്പം എത്തിയിരിക്കുകയാണ് ലിവർപൂളിന്റെ ഈജിപ്ഷൻ മജീഷനായ മുഹമ്മദ് സലാഹ്.
- IFFHS ബെസ്റ്റ് ഇലവൻ 2021 : ക്രിസ്റ്റ്യാനോ, മെസ്സി തുടങ്ങിയ സൂപ്പർ താരങ്ങൾ ടീമിൽ ഇടം നേടി…
- സാവി പണിപറ്റിച്ചു, സാല ബാഴ്സലോണയിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്…
- ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ 10 താരങ്ങൾ ഇവരാണ്…
2021-2022 സീസണിൽ മിന്നുന്ന പ്രകടനം കാഴ്ച വെക്കുന്ന മുഹമ്മദ് സലാഹ്, കഴിഞ്ഞ ദിവസം എസി. മിലാനെതിരെ നടന്ന ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗോൾ നേടിയതോടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ചാമ്പ്യൻസ് ലീഗിലെ ഒരു റെക്കോർഡ് പങ്കിടാൻ കഴിഞ്ഞത്.
എസി. മിലാന്റെ മൈതാനത്തു വെച്ച് നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ 2-1 എന്ന സ്കോറിനു ലിവർപൂൾ വിജയിച്ചിരുന്നു. ടോമോറിയുടെ ഗോളിൽ എസി. മിലാനാണ് ആദ്യം മത്സരത്തിൽ ലീഡ് നേടിയതെങ്കിലും, സലാഹ്, ഒറിജി എന്നിവരുടെ ഗോളിലാണ് ലീവർപൂൾ വിജയം കാണുന്നത്, ഇതോടെ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് സ്റ്റേജിൽ കളിച്ച ആറിൽ ആറ് മത്സരങ്ങളും വിജയിച്ച ലിവർപൂൾ ഗ്രൂപ്പ് ജേതാക്കളായി.
2013, 2014 വർഷങ്ങളിൽ കാർലോ ആൻസലോട്ടിക്ക് കീഴിൽ യൂറോപ്യൻ രാജാക്കന്മാരായ റയൽ മാഡ്രിഡിൽ കളിക്കുമ്പോഴാണ് അഞ്ചു തവണ ബാലൻ ഡി ഓർ അവാർഡ് ജേതാവായ ക്രിസ്റ്റ്യാനോ റൊണാൾഡോ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി ഏഴ് എവേ മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരനായി മാറിയത്.
എന്നാൽ മിലാനെതിരെ ഗോൾ നേടിയതോടെ തുടർച്ചയായി ഏഴ് എവേ മത്സരങ്ങളിൽ ഗോൾ നേടാൻ മുഹമ്മദ് സലാഹിന് കഴിഞ്ഞു. യുവേഫ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ ഏഴ് എവേ മത്സരങ്ങളിൽ ഗോൾ നേടുന്ന രണ്ട് താരങ്ങളായാണ് പോർച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈജിപ്ത് ദേശീയ ഫുട്ബോൾ ടീം നായകനായ മുഹമ്മദ് സലാഹ് എന്നിവർ UCL റെക്കോർഡ് നിലവിൽ പങ്കിടുന്നത്.
ലിവർപൂളിന്റെ അടുത്ത UCL എവേ മത്സരത്തിൽ ഗോൾ നേടിയാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് UCL ൽ തുടർച്ചയായ 8 എവേ മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന UCL റെക്കോർഡ് ലിവർപൂളിന്റെ സൂപ്പർ താരമായ മുഹമ്മദ് സലാഹിന് സ്വന്തമാക്കാൻ കഴിയും.