സൂപ്പർ കപ്പ് ഗ്രൂപ്പ് സ്റ്റേജിലെ അവസാന റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റി എഫ്സിയെ നേരിടും. ഇന്ന് രാത്രി 7:30ക്ക് ഗോവയുടെ ഹോം ഗ്രൗണ്ടായ ഫറ്റോർഡ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ഇരു ടീമുകളെയും സംബന്ധിച്ചെടുത്തോളം ജീവൻമരണ പോരാട്ടമാണ് ഇത്.
നിർണായക പോരിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ സ്പോർട്ടിങ് ഡെൽഹിക്കെതിരായ മത്സരത്തിൽ ഇറങ്ങിയ സ്‌ക്വാഡിൽ നിന്നും മാറ്റങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
സൂപ്പർ കപ്പിന്റെ അവസാന ഘട്ട റൗണ്ട് മത്സരങ്ങളിലേക്ക് കടക്കുമ്പോൾ വാശിയേറിയ പോരാട്ടമാണ് കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എഫ്സി, രാജസ്ഥാൻ യുണൈറ്റഡ്, സ്പോർട്ടിഗ് ക്ലബ് ഡൽഹി അടങ്ങുന്ന ഗ്രൂപ്പ് ഡിയിൽ അരങ്ങേറുന്നത്. നിലവിലെ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ്, മുംബൈ, രാജസ്ഥാൻ ടീമുകൾക്ക് സെമി
ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും കൂടുതൽ സ്‌ക്വാഡ് വാല്യൂവുള്ള ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ 39.2 കോടിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ക്വാഡ് വാല്യൂ. കഴിഞ്ഞ സീസൺ വെച്ച് നോക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ക്വാഡ് വാല്യൂ കുറഞ്ഞിരിക്കുകയാണ്. 2024-25 സീസണിൽ 40.4 കോടിയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ
സൂപ്പർ ലീഗിൽ ഗംഭീര ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ. ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച് പോയിന്റ് പട്ടികയിൽ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ. മുംബൈക്കെതിരെയുള്ള അടുത്ത മത്സരത്തിൽ സമനില നേടിയാൽ തന്നെ കൊമ്പന്മാർക്ക് സെമി ഫൈനൽ ഉറപ്പിക്കാം.
മികച്ച താരങ്ങളെ നിലനിർത്താത്ത ക്ലബാണ് ബ്ലാസ്റ്റേഴ്‌സ് എന്ന പഴി കേരളാ ബ്ലാസ്റ്റേഴ്സിന് (KBFC) പണ്ട് മുതലേയുണ്ട്. അൽവാരോ വാസ്ക്കസ്, ഹോർഗെ ഡയസ്, ജീക്സൺ സിങ്, പൂട്ടിയ എന്നിങ്ങനെ ആ ലിസ്റ്റ് നീളുന്നു.
സൂപ്പർ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഗംഭീര പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര കാഴ്ച്ചവെച്ചത്. രണ്ട് മത്സരങ്ങളിലും ഗോളുകൾ വഴങ്ങാതെ ക്ലീൻ ഷീറ്റ് സ്വന്തമാക്കാനും ടീമിന് കഴിഞ്ഞിട്ടുണ്ട്. എതിർ ടീമിന്റെ മുന്നേറ്റങ്ങളെ ഒന്നിച്ച് പൊരുതിയും ഗോൾകീപ്പർ നോറ ഫെർണാണ്ടസിന്റെ സമയോചിതമായ
ബ്ലാസ്റ്റേഴ്സിന് ഇനി സെമി ഉറപ്പിക്കാൻ ഒരൊറ്റ പോയിന്റ് മാത്രം മതിയാവും. അതായത് നവംബർ ആറിന് മുംബൈയ്ക്കെതിരെയുള്ള പോരാട്ടത്തിൽ സമനില മാത്രം മതിയാകും ബ്ലാസ്റ്റേഴ്സിന്. ഇനി അഥവാ ബ്ലാസ്റ്റേഴ്‌സ് ഈ മത്സരത്തിൽ തോറ്റ് പോയാലും ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷയുണ്ട്.
ടീം മികച്ച പ്രകടനവുമായി മുന്നോട്ട് പോകുമ്പോൾ ടീമിലെ ഒരു താരത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് പരിശീലകൻ ഡേവിഡ് കറ്റാല.
സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ മുന്നിൽ നിന്ന് നയിക്കുകയാണ് സ്പാനിഷ് സ്ട്രൈക്കർ കോൾഡോ ഒബിയേട്ട. ബ്ലാസ്റ്റേഴ്‌സിനായി തന്റെ ആദ്യ രണ്ട് മത്സരത്തിലും ഒബിയേട്ട്യ്ക്ക് വല കുലുക്കാൻ സാധിച്ചിട്ടുണ്ട്. നിലവിൽ സൂപ്പർ കപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടാൻ താരത്തിന്







