in

LOVELOVE LOLLOL OMGOMG AngryAngry

പെലെയ്ക്കും നെയ്മറിനും പിൻഗാമിയെ കണ്ടെത്തി ബ്രസീലിയൻ ക്ലബ്ബ് സാന്റോസ്

ഓരോ തലമുറയിലും ഇതിഹാസതുല്യരായ താരങ്ങൾക്ക് ജന്മം നൽകുന്നതിൽ ബ്രസീൽ എന്നും മുന്നിൽ തന്നെ ആയിരുന്നു. ലോക ഫുട്ബോളിനെ ലാറ്റിനമേരിക്കൻ ഫുട്ബോളിനെ സൗന്ദര്യം കാണിച്ചുകൊടുത്തു കീഴ്പ്പെടുത്തിയത് ബ്രസീലിയൻ താരങ്ങൾ ആയിരുന്നു.ഫുട്ബോൾ ലോകത്ത് അധികമൊന്നും കേട്ടുകേൾവി പോലുമില്ലാത്ത ഒരു താരത്തിനായി ഇത്രയധികം വമ്പൻ ക്ലബ്ബുകൾ ക്യൂ നിൽക്കുന്നതു താരത്തിൻറെ പ്രതിഭ മനസ്സിലാക്കിയിട്ടു തന്നെയാവണം

Kaio Jorge Brazil

ഓരോ തലമുറയിലും ഇതിഹാസതുല്യരായ താരങ്ങൾക്ക് ജന്മം നൽകുന്നതിൽ ബ്രസീൽ എന്നും മുന്നിൽ തന്നെ ആയിരുന്നു. ലോക ഫുട്ബോളിനെ ലാറ്റിനമേരിക്കൻ ഫുട്ബോളിനെ സൗന്ദര്യം കാണിച്ചുകൊടുത്തു കീഴ്പ്പെടുത്തിയത് ബ്രസീലിയൻ താരങ്ങൾ ആയിരുന്നു.

ബ്രസീലിലെ ഇതിഹാസങ്ങൾക്ക് ജന്മം നൽകുന്നതിന് പേരെടുത്ത ഒരു ക്ലബ്ബ് ഉണ്ട്, അതാണ് സാൻഡോസ്. ഫുട്ബോൾ ദൈവം പെലെ മുതൽ ആധുനിക ഫുട്ബോളിന്റെ ഭാവിയായ നെയ്മർ ജൂനിയർ വരെയുള്ള താരങ്ങളെ വളർത്തിയെടുത്തത് സാൻഡോസ് എന്ന ക്ലബ് തന്നെയാണ്.

Kaio Jorge Brazil

സാന്റോസിൽ നിന്നും പുതിയ ഒരു ഇതിഹാസം കൂടി പിറവി കൊള്ളുകയാണ് പെലെയുടേയും നെയ്മറിന്റെയും യഥാർഥ പിൻഗാമി എന്നാണ് ബ്രസീലിയൻ ഫുട്ബോൾ ലോകം ഈ താരത്തിനെ വിശേഷിപ്പിക്കുന്നത്.

വളരെ ചെറിയ പ്രായത്തിൽ തന്നെ പ്രതിഭ വിളിച്ചറിയിച്ച കായിയോ ജോർജ് പിന്റോ റാമോസ് എന്ന കായിയോ ജോർജിനെയാണ് ഭാവിയിലെ ഇതിഹാസമായി ബ്രസീലിയൻ മാധ്യമങ്ങൾ വാഴ്ത്തുന്നത്. ഏതു പൊസിഷനിലും കളിക്കുവാൻ കഴിയുന്ന താരം നിലവിൽ ബ്രസീലിയൻ ക്ലബ്ബിൻറെ സെൻറർ ഫോർവേഡ് ആയിട്ടാണ് കളിക്കുന്നത്.

19 വയസ്സുകാരനായ താരത്തിനായി മുന്നിൽ നിൽക്കുന്നത് യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ ആണ്. ഇറ്റാലിയൻ ക്ലബ്ബുകൾ ആയ യുവന്റസും മിലാൻ ക്ലബ്ബുകളും പോർച്ചുഗീസ് ക്ലബ്ബായ ബെനഫിക്കയും താരത്തിനായി ബ്രസീലിയൻ ക്ലബ്ബിനെ വിടാതെ പിന്തുടരുകയാണ്.

ഫുട്ബോൾ ലോകത്ത് അധികമൊന്നും കേട്ടുകേൾവി പോലുമില്ലാത്ത ഒരു താരത്തിനായി ഇത്രയധികം വമ്പൻ ക്ലബ്ബുകൾ ക്യൂ നിൽക്കുന്നതു താരത്തിൻറെ പ്രതിഭ മനസ്സിലാക്കിയിട്ടു തന്നെയാവണം.

യുവന്റസിനെപ്പോലെയുള്ള വമ്പൻ ക്ലബ്ബുകൾ പിന്നാലെ നടക്കുന്നെങ്കിലും കുറഞ്ഞത് ഡിസംബർ വരെയെങ്കിലും താരത്തിന് തങ്ങളുടെ കൂടെ നിർത്താനാണ് സാൻഡോസ് പരിശീലകന് താൽപര്യം. അതിനുശേഷം മിക്കവാറും ഇറ്റാലിയൻ ക്ലബ്ബിലേക്ക് തന്നെയായിരിക്കും പോകുവാൻ സാധ്യത.

ഏഷ്യക്കാരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ഇംഗ്ലീഷ് പരിശീലകൻ

ബ്ലാസ്റ്റേഴസിന്റെ രണ്ടാമത്തെ വിദേശ താരം അർജന്റീനയിൽ നിന്ന്