ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറെ വൈകാരികമായി കളിയെയും കളിക്കാരെയും മത്സരഫലങ്ങളും സമീപിക്കുന്ന ഏക ആരാധകവൃന്ദം കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മാത്രമാണ്. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് ടീമിൻറെ ഏതൊരു നീക്കത്തിനും മേൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കണ്ണുകൾ ഉണ്ടായിരിക്കും. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഈ ക്ലബ്ബ് നടത്തുന്ന മേധാവിത്വത്തിന്റെ പ്രധാന കാരണവും ഇതുതന്നെ.
- ഇതുവരെ കണ്ട പ്രശാന്തിനെ അല്ല ഇനി ബ്ലാസ്റ്റേഴ്സും ആരാധകരും കാണാൻ പോകുന്നത്
- എതിരാളികളെ തച്ചുതകർക്കുവാൻ ക്രൊയേഷ്യൻ പോരാളി ബ്ലാസ്റ്റേഴ്സിലേക്ക്
- കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഇത്തവണത്തെ ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റിൽ സ്പോൺസർ തീരുമാനമായി
- ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്ന് ഇതാണ്, കാരണം
- കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശ സമ്മാനിച്ച് പരിശീലകന്റെ പ്രസ്താവന
ഏതു ടീമിനും ആരാധകരുടെ സാന്നിധ്യം വളരെ വലിയ ഒരു ആശ്വാസം ആണെങ്കിലും അത് ചിലപ്പോൾ സമ്മർദങ്ങളും താരങ്ങളുടെമേൽ ഏൽപ്പിക്കാറുണ്ട്. മലയാളികളുടെ സൈബർ സംസ്കാരം പലപ്പോഴും അതിര് വിട്ട് കടക്കുന്നത് താരങ്ങളെയും ബാധിക്കാറുണ്ട്. അതു താരങ്ങളുടെ ആത്മവിശ്വാസം തകർകക്കും.
അതുകൊണ്ട് ഇനിയെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകർ സംയമനം പാലിക്കേണ്ടതുണ്ട്. ഇന്ന് ഡ്യൂറൻഡ് കപ്പ് മത്സരത്തിൽ ചിരവൈരികളായ ബംഗളൂരു എഫ്സിയെ നേരിടുന്നതിനുമുമ്പ് ബ്ലാസ്റ്റേഴ്സ് പരിശീലകന് ആരാധകരെ ചിലത് ഓർമ്മിപ്പിക്കാൻ ഉണ്ട്. മത്സരഫലം എന്തുതന്നെയായാലും അതി വൈകാരികമായ പ്രകടനങ്ങൾ ഒന്നും ഉണ്ടാകരുതെന്ന ധ്വനി ആ വാക്കുകളിൽ ഉണ്ടായിരുന്നു.
ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ ബാംഗ്ലൂരിന് എതിരായ മത്സരത്തിന് വലിയ പ്രാധാന്യം ബ്ലാസ്റ്റേഴ്സ് കൊടുക്കുന്നില്ല എന്ന് പരിശീലകൻ വ്യക്തമാക്കിയതാണ്. ഒരു പരിശീലനമത്സരം അഥവാ പ്രീ സീസൺ മത്സരം എന്നതിനപ്പുറത്തേക്ക് വലിയ പ്രാധാന്യമൊന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇതിന് നൽകുന്നില്ല.
ഇന്ത്യൻ സൂപ്പർ ലീഗ് ടൂർണമെൻറ് മത്സരങ്ങളിലെ മികച്ച പ്രകടനം മാത്രമാണ് കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ലക്ഷ്യം. മത്സരഫലം ജയമോ തോൽവിയോ എന്തുതന്നെയായാലും അതിൽ അമിതമായി സന്തോഷിക്കുകയോ സങ്കടപ്പെടുകയോ ചെയ്യേണ്ട കാര്യമല്ല ഇത് വെറും തയ്യാറെടുപ്പ് മാത്രമാണ്.