ഗില്ലിന്റെ പേര് നായക സ്ഥാനത്തേക്ക് ഉയരുമ്പോൾ താരം ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന്റെ വീട്ടിൽ എത്തിയതായും ഗംഭീറുമായി നീണ്ട മണിക്കൂറുകൾ ചർച്ച നടത്തിയെന്നുമാണ് റിപ്പോർട്ട്.ചർച്ചയിൽ ഗിൽ ഒരു ആവശ്യം ഗംഭീറിന് മുന്നിൽ വെച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച സാഹചര്യത്തിൽ ഇന്ത്യൻ ബാറ്റിംഗ് ഓർഡറിലേക്ക് സർപ്രൈസ് താരങ്ങളെത്തും എന്നുള്ളത് ആരാധകർ കണക്കുകൂട്ടിയിരുന്നു. ഇപ്പോഴിതാ സർപ്രൈസ് താരത്തെ കുറിച്ചുള്ള സൂചന നൽകിയിരിക്കുകയാണ്.
രോഹിത്- കോഹ്ലി യുഗത്തിന് ശേഷമുള്ള ഇന്ത്യൻ റെഡ് ബോൾ യുഗത്തിന് തുടക്കമാവുന്ന പരമ്പരയിൽ ഇന്ത്യൻ നിരയിൽ 3 താരങ്ങൾ അരങ്ങേറ്റം നടത്താനുള്ള സാധ്യതകൾ ഏറെയാണ്.. ആ 3 താരങ്ങൾ ആരൊക്കെയാന്നെന്ന് നോക്കാം…
ശുഭ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവരാണ് ക്യാപ്റ്റനാവാനുളള സാധ്യതപട്ടികയിലുളളത്. ഇതിൽ ബുംറ നായകനാവാനില്ലെന്ന് അറിയിച്ചതായാണ് റിപോർട്ടുകൾ. നായകൻ ആരാണെന്ന ചോദ്യം ശക്തമാവുന്നതിനിടെ ഗംഭീറിന് ഒരു നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ അശ്വിൻ.
കോഹ്ലി വിരമിക്കാനുള്ള കാരണം അതൊന്നുമല്ലെന്നും ബിസിസിഐയുടെ വിചിത്ര നിയമമാണ് ഇതിന് പിന്നിലെന്നും ചൂണ്ടിക്കാട്ടി നിരവധി റിപോർട്ടുകൾ പുറത്ത് വരികയാണ്.
2022 ൽ കെഎൽ രാഹുലിന് പരിക്കേറ്റ സാഹച്ചര്യത്തിൽ പന്ത് ഇന്ത്യൻ ടീമിന്റെ നായകനായിരുന്നു. ഒരു സമയത്ത് ഇന്ത്യയുടെ അടുത്ത നായകൻ എന്ന വിശേഷണം വരെ താരത്തിനുണ്ടായിരുന്നു.
ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതിന് പിന്നാലെ ഇന്ത്യ ഏഷ്യ കപ്പിൽ നിന്നും പിന്മാറാൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. ഏഷ്യ കപ്പിന് മുന്നോടിയായിട്ടുള്ള ബംഗ്ലാദേശ് ടൂറും ഇന്ത്യ ഉപേക്ഷിക്കാനുള്ള സാദ്ധ്യതകൾ ഏറെയാണ്. എന്നാൽ ഏഷ്യ കപ്പിൽ നിന്നും പിന്മാറുന്ന
ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ നയിക്കുന്ന 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ സമീപ കാലത്തായി ഇന്ത്യൻ കുപ്പായത്തിൽ മിന്നും പ്രകടനം നടത്തുന്ന താരം സ്‌ക്വാഡിൽ നിന്ന് പുറത്തായത് ആരാധകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. യുവ ഓൾറൗണ്ടർ
തുടർച്ചയായ ടെസ്റ്റ് പരാജയവും ലോക ടെസ്റ്റ് ചാമ്പ്യൻസ്ഷിപ്പിൽ നിന്നും പുറത്താവുകയും ചെയ്ത സാഹചര്യത്തിൽ ബിസിസിഐ താരങ്ങൾക്ക് മേൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട പെരുമാറ്റ ചട്ടമാണ് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്ത താരങ്ങൾക്കെതിരെയുള്ള നടപടി. ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത താരങ്ങളെ
ടെസ്റ്റ് മത്സരങ്ങളിലെ ഇന്ത്യയുടെ തുടര്‍ച്ചയായ തോല്‍വികളുടെ പശ്ചാത്തലത്തില്‍ രണ്ട് ദിവസങ്ങൾക്ക് മുമ്പ് ബിസിസിഐ മുംബൈയില്‍ അവലോകന യോഗം ചേര്‍ന്നിരിന്നു. ബിസിസിഐ ഭാരവാഹികള്‍, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.






