ഇന്ത്യ- പാക് യുദ്ധ സാഹചര്യത്തിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റിയിരുന്നു. യുഎഇയിൽ മത്സരങ്ങൾ ആരംഭിക്കാനിരിക്കെ പാക് ക്രിക്കറ്റ് ബോർഡിന് കനത്ത തിരിച്ചടി ലഭിക്കാൻ സാധ്യതയുള്ളതായി റിപോർട്ടുകൾ പുറത്ത് വരികയാണ്. മത്സരങ്ങൾ യുഎഇയിൽ നടത്താൻ കഴിയില്ലെന്നാണ് പുതിയ റിപോർട്ടുകൾ.
ഇന്ത്യ- പാക് യുദ്ധ സാഹചര്യത്തിൽ പാക് ക്രിക്കറ്റ് ബോർഡുമായി സഹകരിക്കാൻ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് താൽപര്യം കാണിക്കില്ലെന്നാണ് പ്രബല റിപോർട്ടുകൾ. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് അനുമതി നൽകിയാൽ മാത്രമേ പിസിബിയ്ക്ക് പിഎസ്എൽ ദുബായിൽ നടത്താനാവുകയുള്ളു.
യുഎഇ അനുമതി നിഷേധിച്ചാൽ പിഎസ്എൽ താൽകാലികമായി നിർത്തിവെയ്ക്കുകയോ മറ്റു രാജ്യങ്ങളിലേക്ക് മാറ്റുകയോ ചെയ്യണ്ടി വരും.
അതേസമയം ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് ഒരാഴ്ചത്തേക്ക് മാറ്റിവെക്കാൻ ബിസിസിഐ തീരുമാനമെടുത്തിരുന്നു.
ഒരാഴ്ചയ്ക്ക് ശേഷം മത്സരങ്ങളുടെ പുതിയ സമയക്രമങ്ങളും വേദികളും സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുമെന്നാണ് ബിസിസിഐ അറിയിച്ചത്. ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍, ടീം ഫ്രാഞ്ചൈസികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മത്സരം ഒരാഴ്ചത്തേക്ക് മാറ്റിവെക്കാന്‍ തീരുമാനമായത്. താരങ്ങളുടെ സുരക്ഷയെ കരുതിയാണ് തീരുമാനം.