ഫിഫ ലോകകപ്പ് പോരാട്ടത്തിൽ ശക്തരായ പോർച്ചുഗലിനെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ അട്ടിമറി സമനിലയിലൂടെ തളച്ചതോടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ കൂവൽ (Cristiano Ronaldo vs DR Congo World Cup 2026)..
മത്സരത്തിലുടനീളം ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എതിരെ ഗാലറിയിൽ നിന്നും കടുത്ത പരിഹാസമാണ് ഉയർന്നത്.റൊണാൾഡോയുടെ ചിരവൈരിയായ ലയണൽ മെസ്സിയുടെ പേര് ആർത്തുവിളിച്ചാണ് കാണികൾ പോർച്ചുഗൽ നായകനെ സമ്മർദ്ദത്തിലാക്കിയത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മെസ്സി നേടിയ തകർപ്പൻ ഹാട്രിക് ഓർമ്മിപ്പിച്ചായിരുന്നു കാണികളുടെ ഈ നീക്കം.
ALSO READ:
- അർജന്റീന vs പോർച്ചുഗൽ പോരാട്ടം ഈ ലോകകപ്പിൽ കാണാം: ‘ദി ലാസ്റ്റ് ഡാൻസ്’ മത്സരത്തിന് 3 സാധ്യതകൾ
- 2026 ൽ ആര് കപ്പുയർത്തും?: 3 തവണ കൃത്യമായി ലോകചാമ്പ്യന്മാരെ പ്രവചിച്ച ഗണിത ശാസ്ത്രജ്ഞന്റെ പ്രവചനമെത്തി
- ഫുട്ബാളിൽ 8 പുതിയ നിയമങ്ങൾ: ഈ ലോകകപ്പ് മുതൽ പ്രാബല്യത്തിൽ
കണക്കുകളിൽ മങ്ങി സൂപ്പർതാരം

തന്റെ കരിയറിലെ ആറാം ലോകകപ്പ് ടൂർണമെന്റിന് ഇറങ്ങിയ റൊണാൾഡോയ്ക്ക് ഒട്ടും ഓർക്കാൻ ഇഷ്ടപ്പെടാത്ത മത്സരമായിരുന്നു ഇത്. ഒരു ലോകകപ്പ് മത്സരത്തിൽ സ്റ്റാർട്ടിങ് ലൈനപ്പിൽ ഇറങ്ങിയിട്ടും റൊണാൾഡോയ്ക്ക് ഏറ്റവും കുറവ് പന്ത് ലഭിച്ച രണ്ടാമത്തെ മത്സരമായി ഇത് മാറി.
മത്സരത്തിലുടനീളം വെറും 25 ടച്ചുകൾ മാത്രമാണ് റൊണാൾഡോയ്ക്ക് നേടാനായത്. മത്സരത്തിൽ താരം മൂന്ന് ഷോട്ടുകൾ ഉതിർത്തുവെങ്കിലും ഒന്നുപോലും കോംഗോ ഗോൾവലയ്ക്ക് നേരെ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചതുമില്ല.
മെസ്സിയുടെ റെക്കോർഡ് ഹാട്രിക്കും റൊണാൾഡോയുടെ പതർച്ചയും
ആറാം ലോകകപ്പ് കളിക്കുന്ന ആദ്യ താരമെന്ന ചരിത്ര റെക്കോർഡ് ഒരു ദിവസത്തെ വ്യത്യാസത്തിലാണ് ലയണൽ മെസ്സി സ്വന്തമാക്കിയത്.
തന്റെ ആദ്യ മത്സരത്തിൽ തന്നെ അൽജീരിയയ്ക്കെതിരെ മിന്നും ഹാട്രിക് നേടിക്കൊണ്ട് മെസ്സി ലോകകപ്പിലെ ഗോൾവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.
എന്നാൽ മറുവശത്ത്, റൊണാൾഡോയ്ക്ക് തന്റെ ആദ്യ പോരാട്ടത്തിൽ പഴയ വീര്യം പുറത്തെടുക്കാൻ സാധിക്കാതെ പതറുന്ന കാഴ്ചയാണ് ഫുട്ബോൾ ലോകം കണ്ടത്.
നീളുന്ന ഗോൾ വരൾച്ച; പോർച്ചുഗലിന് ആശങ്ക
പ്രധാന ടൂർണമെന്റുകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫോമില്ലായ്മ പോർച്ചുഗൽ ക്യാമ്പിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
അന്താരാഷ്ട്ര തലത്തിലെ പ്രധാന ടൂർണമെന്റുകളിൽ തുടർച്ചയായ പത്താം മത്സരത്തിലാണ് റൊണാൾഡോയ്ക്ക് ഗോൾ നേടാനാകാതെ പോകുന്നത്.
ലോകകപ്പ് പോലെയുള്ള ഒരു വലിയ വേദിയിലെ ഈ മോശം തുടക്കം വരും മത്സരങ്ങളിൽ പോർച്ചുഗലിന്റെ മുന്നേറ്റത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് കായിക ലോകം.
SUMMARY: In the Cristiano Ronaldo vs DR Congo World Cup 2026 match, Portugal was held to a shocking draw. Fans taunted Ronaldo with ‘Messi’ chants following his poor performance of just 25 touches, contrasting with Lionel Messi’s historic hat trick against Algeria a day earlier.
