CricketCricket LeaguesIndian Premier LeagueSportsTransfer News

സിഎസ്കെയ്ക്ക് ഋഷഭ് പന്തിനെ വേണം; ധോണി നയിച്ചു, പക്ഷെ പിടിവാശി ചതിച്ചു

മെഗാലേലത്തിന് രണ്ട് ദിവസം മുമ്പ് വരെ രണ്ട് പേരെ മാത്രമാണ് സി.എസ്.കെ നിലനിർത്താൻ ഉദ്ദേശിച്ചത്. പന്തിന് വേണ്ടി ലേലത്തിൽ പോകാനും അവിടെ നിന്നും പന്തിനെ വാങ്ങിക്കാനുള്ള തുക കണ്ടെത്താനുമാണ് സിഎസ്കെ രണ്ട് പേരെ മാത്രം നിലനിർത്താൻ തീരുമാനിച്ചതിന് പിന്നിൽ.

ലക്നൗ സൂപ്പർ ജയന്റസിൽ ഋഷഭ് പന്തിന്റെ മോശം പ്രകടനം തുടരുകയാണ്. 27 കോടി എന്ന ഐപിഎല്ലിലെ എക്കാലെത്തയും റെക്കോർഡ് തുകയ്ക്ക് വാങ്ങിച്ച പന്തിന് അതിന്റെ കൂറ് ടീമിനോട് കാണിക്കാനായില്ല. മോശം പ്രകടനം നടത്തുന്നു എന്ന് മാത്രമല്ല, ടീം തോറ്റാൽ ഉടമ സഞ്ജീവ് ഗോയെങ്കയുടെ വഴക്കും കേൾക്കേണ്ടി വരുന്നു എന്നുള്ളതാണ് പന്ത് നേരിടുന്ന മറ്റൊരു പരിതാപകമാരായ അവസ്ഥയാണ്. എന്നാൽ പന്തിനെ ലക്നൗ അല്ല, മറ്റൊരു ഐപിഎൽ ടീമായിരുന്നു വാങ്ങിക്കേണ്ടിയിരുന്നത്. അത് ഏത് ടീമാണെന്നും ആ ഡീൽ എന്ത് കൊണ്ട് നടന്നില്ല എന്നും നമ്മുക്ക് പരിശോധിക്കാം…

മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ് ആയിരുന്നു പന്തിനെ ലക്ഷ്യം വെച്ചിരുന്നത്. പന്തിനെ ടീമിലെത്തിക്കാൻ സി.എസ്.കെക്കും എംഎസ് ധോണിക്കും താത്പര്യമുണ്ടായിരുന്നെന്നും എന്നാൽ പന്ത് ക്യാപ്റ്റൻസി ആവശ്യപ്പെടുകയായിരുന്നുവെന്നും എന്നാൽ സിഎസ്കെ അതിന് തയാറായില്ല എന്നും ഹിന്ദുവിലെ മാധ്യമപ്രവർത്തകനെ ഉദ്ധരിച്ച് ഒരാൾ എക്സിൽ കുറിച്ചു.

എം.എസ്. ധോണി പന്തുമായി നല്ല ബന്ധത്തിലായിരുന്നു. ഈ ബന്ധം ഉപയോഗിച്ച് പന്ത് സിഎസ്കെയുമായി സംസാരിച്ചിരുന്നു.മെഗാലേലത്തിന് രണ്ട് ദിവസം മുമ്പ് വരെ രണ്ട് പേരെ മാത്രമാണ് സി.എസ്.കെ നിലനിർത്താൻ ഉദ്ദേശിച്ചത്. പന്തിന് വേണ്ടി ലേലത്തിൽ പോകാനും അവിടെ നിന്നും പന്തിനെ വാങ്ങിക്കാനുള്ള തുക കണ്ടെത്താനുമാണ് സിഎസ്കെ രണ്ട് പേരെ മാത്രം നിലനിർത്താൻ തീരുമാനിച്ചതിന് പിന്നിൽ.

ടീമിൽ ആദ്യം ഒരു കളിക്കാരൻ എന്ന നിലയിൽ നിലയുറപ്പിക്കാൻ സി.എസ്.കെ ആവശ്യപ്പെട്ടെങ്കിലും പന്ത് ക്യപ്റ്റൻസി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. എന്നാൽ സി.എസ്.കെ ഇത് അംഗീകരിക്കാതെ ബാക്കി മൂന്ന് താരങ്ങളെ കൂടി നിലനിർത്തി.

പന്ത് മോശം പ്രകടനമാണ് നടത്തുന്നത് എങ്കിലും ലക്നൗ ഇത്തവണ പോയിന്റ് പട്ടികയിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തുന്നുണ്ട്. സിഎസ്കെ ആവട്ടെ പട്ടികയിൽ അവസാന സ്ഥാനത്തും.