ഇന്ത്യൻ പ്രീമിയർ ലീഗ് ( ഐപിഎൽ ) സീസണിൽ മികച്ച പ്രകടനമാണ് പഞ്ചാബ് കിങ്‌സ് നടത്തുന്നത്. ഏഴ് മത്സരങ്ങളിൽ നിന്നും അഞ്ച് വിജയവുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ്. ഇന്ന് അവർ ആർസിബിയെ നേരിടാനുള്ള ഒരുക്കത്തിലാണ്. ഇതിനിടയിൽ പഞ്ചാബ് താരം നടത്തുന്ന മോശം പ്രകടനത്തെ പറ്റി പ്രതിപാദിച്ചിരിക്കുകയാണ് മുൻ പഞ്ചാബ് താരം കൂടിയായ ചേതേശ്വേർ പൂജാര.
ഓസിസ് താരം ഗ്ലെൻ മാക്സ്വെല്ലിനെതിരെയാണ് പൂജാരയുടെ വിമർശനം. റ്റേതൊരു താരമായിരുന്നാലും ഇപ്പോള്‍ ടീമില്‍ നിന്ന് പുറത്തായെന്നും ലോക ക്രിക്കറ്റിൽ മാക്സ് വെല്ലിന്റെ പേര് കൊണ്ട് മാത്രമാണ് ഇപ്പോളും ടീമിൽ നിർത്തുന്നതെന്നുമാണ് പൂജാരയുടെ വിമർശനം.
താരത്തിന്റെ അലസ സമീപനം ഒഴിവക്കണമെന്നും ഉണർന്നുകളിക്കണമെന്നും പുജാര പറഞ്ഞു.ഇനിയെങ്കിലും മാക്സ്‌വെല്‍ ഉണര്‍ന്നു കളിച്ചില്ലെങ്കില്‍ പഞ്ചാബ് ടീം മാനേജ്മെന്‍റ് ക്ഷമകെട്ട് ആർസിബിയെ പോലെ ഓസീസ് താരത്തെ പുറത്തിരുത്താന്‍ സാധ്യതയുണ്ടെന്നും പുജാര കൂട്ടിച്ചേർത്തു.
സീസണിൽ മോശം പ്രകടനമാണ് താരം നടത്തുന്നത്. ഈ സീസണിൽ 6.83 ശരാശരിയിൽ ആകെ 6 മത്സരത്തിൽ 41 റൺസാണ് നേടിയത്. ബൗളിങ്ങിലും മികച്ച പ്രകടനം എന്ന് വിശേഷിപ്പിക്കാവുന്ന നീക്കവും താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
കഴിഞ്ഞ സീസണിൽ ആർസിബിയിൽ 14 മത്സരങ്ങളിൽ നിന്ന് 93 മാത്രമാണ് മാക്സ് വെൽ നേടിയിരുന്നത്. 6.64 ശരാശരിയിലായിരുന്നു അത്. ഈ സീസണിൽ 4.2 കോടിക്കാണ് പഞ്ചാബ് വാങ്ങിയത്. അതിന് മുമ്പ് 2024 ൽ 11 കോടിക്കാണ് ആർസിബി സ്വന്തമാക്കിയത്.