വളരെ പതുക്കെ ടി20യിലൂടെയും ഏകദിനത്തിലൂടെയും വളർത്തിയെടുക്കേണ്ട താരമാണ് ബ്രെവിസ്. എന്നാൽ വളരെ ധൃതിപ്പെട്ടുള്ള സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ബോർഡിൻറെ നീക്കം സിഎസ്കെയ്ക്കും താരത്തിനും ഉചിതമല്ല.
ഐപിഎൽ ട്രേഡ് നീക്കങ്ങൾ ആരംഭിക്കാൻ ഇനിയും സമയമുണ്ട്. സാധാരണ ഗതിയിൽ സീസൺ അവസാനിച്ചാൽ ടീമുകൾ ഓഫ് സീസണിലേക്ക് പ്രവേശിക്കും. പിന്നീട് ലേലത്തിന് ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് ടീമുകൾ പുതിയ പദ്ധതി തയാറാക്കുക.
ഐപിഎൽ നിയമമനുസരിച്ച് പരിക്ക് പറ്റിയ താരങ്ങൾക്ക് പകരക്കാരായി വരുന്ന താരങ്ങളെ അടുത്ത സീസണിലേക്ക് ടീമുകൾക്ക് നിലനിർത്താനാവും. അത് വിദേശ താരമായാലും ഇന്ത്യൻ താരമായാലും. എന്നാൽ ഈ നിലനിർത്തലിൽ ഒരു ചെറിയ തടസ്സം കൂടിയുണ്ട്. വളരെ നേരിയ തടസ്സം മാത്രമാണിത്.
ഇത്തവണ ഐപിഎൽ സീസണിലും നിരവധി താരങ്ങൾക്ക് തിളങ്ങാൻ കഴിഞ്ഞിട്ടില്ല. എന്നാൽ മോശം പ്രകടനത്തെ തുടർന്ന് ഒറ്റയ്ക്കിരുന്ന് കരഞ്ഞ സൂപ്പർ താരത്തിന്റെ വെളിപ്പെടുത്തലും ചർച്ചയാവുകയാണ്.
വലിയ പ്രതീക്ഷകളുമായെത്തിയ രാഹുൽ ത്രിപാഠി, ദീപക് ഹൂഡ എന്നിവർക്ക് ഇത്തവണ തിളങ്ങാനായില്ല. പകരക്കാരായെത്തിയ ബ്രെവിസ്, ആയുഷ് മാത്രേ, ഉർവിൽ പട്ടേൽ എന്നിവരാണ് ഈ പോരായ്മ പരിഹരിച്ചത്. എന്നാൽ അടുത്ത സീസണിലേക്ക് ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്താൻ സിഎസ്കെ ഒരു നീക്കം നടത്തിയിട്ടുണ്ട്.
ബാറ്റിങ്ങിലെ മോശം പ്രകടനമാണ് ഇത്തവണ സിഎസ്കെയ്ക്ക് പ്രധാന വെല്ലുവിളിയായത്. വലിയ പ്രതീക്ഷകളുമായെത്തിയ രാഹുൽ ത്രിപാഠി. ദീപക് ഹൂഡ, വിജയ് ശങ്കർ എന്നിവർക്കൊന്നും സീസണിൽ മികവ് കാട്ടാനായില്ല.
2022 ലെ അണ്ടർ 19 ലോകകപ്പിൽ സൗത്ത് ആഫ്രിക്കൻ ടീമിന് വേണ്ടി മിന്നും പ്രകടനം നടത്തിയതോടെയാണ് ബ്രെവിസ് ലോകക്രിക്കറ്റിൽ ശ്രദ്ധ നേടുന്നത്.ടൂർണമെന്റിലെ ഏറ്റവും മികച്ച റൺസ് സ്കോററും പ്ലയെർ ഓഫ് ദി സീരിയസും ബ്രെവിസായിരുന്നു.
മധ്യനിരയിൽ ബ്രെവിസ്, ദുബെ സഖ്യം മികവ് പുലർത്തുന്നുണ്ട്. എന്നാൽ ഒരു മധ്യനിര താരം കൂടി സിഎസ്കെയ്ക്ക് ആവശ്യമാണ്.
പഞ്ചാബിനെതിരെ 49 പന്തിൽ 69 റൺസ് എടുത്തതാണ് താരത്തിന്റെ സീസണിലെ ഉയർന്ന സ്‌കോർ. എന്നാൽ വലിയ സ്‌കോർ പിന്തുടർന്ന് ബാറ്റ് ചെയ്ത സിഎസ്കെ നിരയിൽ വളരെ പതിയെ ബാറ്റ് ചെയ്ത താരത്തിന്റെ ഈ ഇന്നിംഗ്‌സും വിമർശനവിധേയമായിരുന്നു.
ഇത്തവണ പ്ലേ ഓഫ് കണ്ടില്ലെങ്കിലും അടുത്ത സീസണിലേക്ക് മികച്ച ടീമിനെ ഒരുക്കുകയാണ് നായകൻ ധോണി. ആയുഷ് മാത്രേ, ഉർവിൽ പട്ടേൽ, ഡിവാൽഡ് ബ്രവീസ് എന്നിവരെ സ്വന്തമാക്കിയതെല്ലാം അടുത്ത സീസൺ മുന്നിൽ കണ്ടാണ്. എന്നാൽ അടുത്ത സീസണിൽ ചെന്നൈ ഒരു പ്രധാന താരത്തെ








