CricketCricket LeaguesIndian Premier LeagueSports

രാജസ്ഥാൻ താരത്തിന്റെ ഓവർ കോൺഫിഡന്റ്; തോൽക്കാനുള്ള യഥാർത്ഥ കാരണം ഇതാണ്…

തൊട്ട് മുമ്പുള്ള ഓവറിൽ മോഹിത് ശർമ്മയെ സിക്സർ അടിച്ചത് പോലെ അടിക്കാമെന്നായിരുന്നു ജ്യൂറേൽ കരുതിയത്. എന്നാൽ പന്തെറിഞ്ഞത് സ്റ്റാർക്ക് ആണെന്ന കാര്യം അദ്ദേഹം മറന്നെന്നും ആരാധകർ കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ ദിവസം ഐപിഎല്ലിൽ നടന്ന ഡൽഹി കാപിറ്റൽസ്- രാജസ്ഥാൻ റോയൽസ് പോരാട്ടത്തിൽ വിജയം സ്വന്തമാക്കിയത് ഡൽഹി കാപിറ്റൽസാണ്. സൂപ്പർ ഓവർ വരെ നീണ്ട് നിന്ന പോരാട്ടത്തിലാണ് ഡൽഹിയുടെ വിജയം. എന്നാൽ ഇന്നലെ രാജസ്ഥാന് വിജയിക്കാൻ ഒരു അവസരമുണ്ടായിരുന്നു. എന്നാൽ ഒരു യുവതാരത്തിന്റെ ഓവർ കോൺഫിഡൻസാണ് റോയൽസിനെ വിജയത്തിൽ നിന്നും അകറ്റിയത്.

സ്റ്റാർക്ക് എറിഞ്ഞ അവസാന ഓവറിൽ രാജസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത് ഒമ്പത് റൺസായിരുന്നു. ധ്രുവ് ജ്യൂറേലും ഹേറ്റ്മേയറുമായിരുന്നു ക്രീസിൽ. സ്റ്റാർക്കിന്റെ മാരക ബൗളിങ്ങിൽ രണ്ടോടിയും സിംഗിളെടുത്തും റോയൽസ് അവസാന 2 പന്തിൽ 3 റൺസ് എന്ന നിലയിലാക്കി മത്സരം.

അവസാന രണ്ട് പന്തിൽ വേണ്ടിയിരുന്നത് വെറും 3 റൺസ് മാത്രമായിരുന്നു. ഹേറ്റ്മേയറായിരുന്നു സ്‌ട്രൈക്കിൽ. സ്റ്റാർക്കിന്റെ പന്ത് ആഞ്ഞടിച്ച താരം ഡബിൾ ഓടാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ മറുഭാഗത്തുള്ള ധ്രുവ് ജ്യൂറേൽ രണ്ടാമത് ഓടാൻ തയാറായില്ല. രണ്ട് റൺസ് ഓടിയെടുക്കാനുള്ള അവസരം ഉണ്ടായിട്ടും അവസാന പന്തിൽ ഫിനിഷ് ചെയ്യാമെന്ന് ആത്മവിശ്വാസത്തിൽ ഡബ്ബിൾ ഓടാതെ ജ്യൂറേൽ സ്ട്രൈക്ക് നേടിയെടുത്തു.

ആ പന്തിൽ ജ്യൂറേൽ രണ്ട് റൺസ് ഓടിയെടുക്കാൻ തയാറായിരുന്നുവെങ്കിൽ മത്സരം അപ്പോൾ തന്നെ സമനിലയിൽ ആയേനെ. അവസാന പന്തിൽ ഒരു സിംഗിൾ എടുത്തിരുന്നെങ്കിലും പോലും രാജസ്ഥാൻ വിജയിക്കുമായിരുന്നു. എന്നാൽ തന്റെ കഴിവിൽ അമിതമായി ആശ്രയിച്ച താരത്തിന് അവിടെ പിഴവ് സംഭവിച്ചു. സ്റ്റാർക്കിന്റെ അവസാന പന്തിൽ സിംഗിൾ എടുക്കാൻ താരത്തിനെ കഴിഞ്ഞിള്ളൂ..

ധ്രുവ് ജ്യൂറേലിന്റെ അമിത് ആത്മവിശ്വാസത്തിനെതിരെ ആരാധകർ രംഗത്ത് വന്നിട്ടുണ്ട്. തൊട്ട് മുമ്പുള്ള ഓവറിൽ മോഹിത് ശർമ്മയെ സിക്സർ അടിച്ചത് പോലെ അടിക്കാമെന്നായിരുന്നു ജ്യൂറേൽ കരുതിയത്. എന്നാൽ പന്തെറിഞ്ഞത് സ്റ്റാർക്ക് ആണെന്ന കാര്യം അദ്ദേഹം മറന്നെന്നും ആരാധകർ കുറ്റപ്പെടുത്തുന്നു.