പാകിസ്താന്റെ പ്രോകോപനങ്ങൾക്കെതിരെ ഇന്ത്യ നടത്തുന്ന ശക്തമായ തിരിച്ചടികളുടെ സാഹചര്യത്തിൽ ഐപിഎൽ പതിനെട്ടാം സീസണ്‍ റദ്ദ് ചെയ്യാൻ സാധ്യത. ഇക്കാര്യത്തില്‍ ബിസിസിഐ നാളെ ഔദ്യോഗിക തീരുമാനമെടുക്കും.
ഇന്ന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് പാക്കിസ്ഥാന് നൽകിയത്. പാകിസ്ഥാൻ പ്രോകോപനം നടത്തിയെങ്കിലും ഇന്ത്യയിലെവിടെയും നാശനഷ്ടമുണ്ടായിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യ തങ്ങളുടെ പരമാധികാരം സംരക്ഷിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനും സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെ പ്രധാന 27 എയര്‍പോര്‍ട്ടുകള്‍ അടയ്ക്കാന്‍ നിര്‍ദേശമുണ്ട്. ഇത് ഐപിഎൽ മത്സരങ്ങളെ ബാധിച്ചേക്കും. കൂടാതെ വിദേശ താരങ്ങളെ മടക്കിയെത്തിക്കാൻ വിദേശ ക്രിക്കറ്റ് ബോർഡുകൾ സമ്മർദ്ദം ചെലുത്തിയേക്കും. വിദേശ ക്രിക്കറ്റ് ബോർഡുകളുമായി ബിസിസിഐ ഇക്കാര്യത്തിൽ ചർച്ച നടത്തും. ഈ സാഹച്ചര്യത്തിൽ ഐപിഎൽ മറ്റൊരു സമയത്ത് വീണ്ടും നടത്താനായിരിക്കും ഇനി സാധ്യത.
ഇന്നലെ നടക്കേണ്ടായിരുന്ന പഞ്ചാബ് കിംഗ്സ് – ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചിരുന്നു. ധരംശാല, ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ ഫ്ളഡ്ലൈറ്റുകള്‍ക്ക് തകരാറുകള്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിച്ചത്. ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ കാണികളോട് സ്‌റ്റേഡിയത്തില്‍ നിന്ന് പുറത്ത് പോവാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൂരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിച്ചതെന്ന് പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
സാദ്ധ്യതകൾ കണക്കിലെടുത്ത് ഇന്ത്യ ശക്തമായ തിരിച്ചടി പാകിസ്‌ഥാന് നൽകുന്ന സാഹചര്യത്തിലും വിമാനത്താവളങ്ങൾ അടച്ചിടുന്ന സാഹചര്യത്തിലും ഐപിഎൽ സീസൺ റദ്ദ് ചെയ്യാൻ വിദേശ ക്രിക്കറ്റ് ബോർഡുകളും ബിസിസിഐയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിയേക്കും..