‘‘പന്ത് ഇതുവരെ നേടിയ എല്ലാം റൺസും ഒഴിവാക്കി ശേഷിക്കുന്ന ടെസ്റ്റുകളിൽ ബാറ്റിങ്ങിനും അനുമതി നൽകാതിരിക്കുന്നതാണ് ഏറ്റവും ഉചിതമായ ശിക്ഷ’– പന്തിനെതിരായ അച്ചടക്ക നടപടി വിശദീകരിക്കുന്ന പോസ്റ്റ് പങ്കുവച്ച് ബാർമി ആർമി കുറിച്ചു.
സച്ചിൻ സെഞ്ച്വറി അടിച്ചാൽ ഇന്ത്യ തോൽക്കുമെന്ന് വിശ്വസിച്ച പലരെയും നമുക്കറിയാം. കംപ്യൂട്ടറും ഇന്റർനെറ്റും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമൊക്കെ കൊടികുത്തുന്ന കാലത്തും ഇത്തരം അന്ധവിശ്വാസങ്ങൾ തീരെ കുറവല്ല.
ഫോമിലും ഫിറ്റ്‌നസിലുമുണ്ടായ ഇടിവും കളിക്കളത്തിനു പുറത്തുണ്ടായ ചില വിവാദങ്ങളുമാണ് പൃഥ്വി ഷായുടെ കരിയര്‍ അവതാളത്തിലാക്കിയത്.
സമീപ ദിവസങ്ങളിലായി ഗംഭീറിനെതിരെ രൂക്ഷവിമർശനം നടത്തുന്ന വ്യക്തിയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ദിനേശ് കാർത്തിക്. ഇപ്പോഴിതാ വളരെ പ്രധാനപ്പെട്ട ഒരു വിമർശനം കൂടി അദ്ദേഹത്തിൻറെ ഭാഗത്ത് നിന്നും ഉയരുകയാണ്.
മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവർക്കൊന്നും മത്സരത്തിൽ നിർണായക സംഭാവനകൾ നൽകാനായില്ല. ഇതോടെ കൂടി ഇന്ത്യൻ ബൗളിംഗ് നിരയെ രക്ഷിക്കാൻ സൂപ്പർ താരത്തെ തിരിച്ചെത്തിക്കാനുള്ള ആവശ്യം ഉയർത്തുകയാണ്.
വൈറ്റ് ബോൾ ക്രിക്കറ്റിൽ നായകനായി പരിഗണിക്കാവുന്ന താരമാണ് ഗില്ലെന്നും എന്നാൽ ടെസ്റ്റ് നായക സ്ഥാനത്തേക്ക് ഗിൽ യോജിച്ചവനല്ലെന്നും അഭിപ്രായം ഉയർന്നിരുന്നു. അതിനെ സാധുകരിക്കുന്നതാണ് ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ നായകൻ ഗിൽ നടത്തിയ ഒരു മണ്ടൻ തീരുമാനം.
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനില്‍ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മണ്ടത്തരം കാണിക്കരുതെന്നും ഗിൽ പറഞ്ഞു. സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. ഇതോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1-0 ത്തിന് മുന്നിലെത്തുകയും ചെയ്തു. മത്സരശേഷം ഇന്ത്യയുടെ പരാജയകാരണവും നായകൻ ഗിൽ ചൂണ്ടിക്കാട്ടി.
രണ്ടാം ടെസ്റ്റിൽ ഇംഗ്ലീഷ് ടീമിൽ മാറ്റങ്ങളുണ്ടാവുമെന്നാണ് റിപ്പോർട്ട്. ഇംഗ്ലീഷ് നിരയിലെ മികച്ച ബൗളർ അടുത്ത മത്സരത്തിൽ തിരിച്ചെത്തുമെന്നാണ് സൂചന.
മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ സംപൂജ്യനായി പുറത്തായ കരുൺ രണ്ടാം ഇന്നിങ്സിലും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. കേവലം 20 റൺസ് മാത്രമേ താരത്തിന് രണ്ടാം ഇന്നിങ്സിൽ നേടാനായുള്ളു.









