CricketCricket LeaguesIndian Premier LeagueSports

ഐപിഎല്ലിനെ വെല്ലുവിളിച്ചു; പിഎസ്എല്ലിന്റെ അവസ്ഥ നോക്കൂ; എൽ- ക്ലാസിക്കോ പോലും ഫ്ലോപ്പ്

പിഎസ്എല്ലിലെ എല്‍- ക്ലാസിക്കോയായി വിലയിരുത്തപ്പെടുന്ന കറാച്ചിയും ലാഹോറും തമ്മിലുള്ള മത്സരത്തില്‍ പോലും സ്‌റ്റേഡിയത്തിലേക്ക് ആളെത്തിയില്ല.

ഇത്തവണ ഐപിഎല്ലും പാക്കിസ്ഥാൻ സൂപ്പർ ലീഗും ഒരേ സമയത്താണ് നടക്കുന്നത്. സാധാരണ ഗതിയിൽ പിഎസ്എൽ നടക്കേണ്ട ഫെബ്രുവരിയിൽ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് നടന്നതിനാലാണ് പിഎസ്എൽ ഏപ്രിൽ- മെയ് മാസത്തിലേക്ക് മാറ്റേണ്ടി വന്നത്. ഒരേ സമയം നടക്കുന്നതിനാൽ ഇത്തവണ ഐപിഎല്ലിനെ മറികടക്കുമെന്നായിരുന്നു പിഎസ്എല്ലിന്റെ വാദം. എന്നാൽ ഐപിഎല്ലിനെ വെല്ലുവിളിച്ചവരുടെ അവസ്ഥ പരിതാപകരമാണ്.

ഏപ്രില്‍ 12 നാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കുന്നത്. മികച്ച മത്സരങ്ങളും ആളുകളുടെ വന്‍ പങ്കാളിത്തവും പാക് ക്രിക്കറ്റ് ബോർഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും തുടക്കത്തില്‍ തന്നെ നിരാശയായിരുന്നു ഫലം. ഒട്ടുമിക്ക മത്സരങ്ങളും ആളൊഴിഞ്ഞ സ്‌റ്റേഡിയങ്ങളിലാണ് നടക്കുന്നത്.

പിഎസ്എല്ലിലെ എല്‍- ക്ലാസിക്കോയായി വിലയിരുത്തപ്പെടുന്ന കറാച്ചിയും ലാഹോറും തമ്മിലുള്ള മത്സരത്തില്‍ പോലും സ്‌റ്റേഡിയത്തിലേക്ക് ആളെത്തിയില്ല.

ഐപിഎല്ലിൽ അൺസോൾഡായ വിദേശ താരങ്ങളാണ് പാക് ലീഗിൽ കളിക്കുന്നത്. മികച്ച വിദേശികൾ ഇല്ലാത്തതും പിഎസ്എല്ലിൽ ആളുകളെത്തുന്നതിന് തടസ്സമായി.

മാത്രമല്ല മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങള്‍ക്ക് നല്‍കുന്ന സമ്മാനങ്ങള്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. അടുത്തിടെ ലാഹോര്‍ ക്വലാന്‍ഡേഴ്‌സിനെതിരേ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഹസന്‍ അലിക്ക് ട്രിമ്മര്‍ ആണ് സമ്മാനമായി കിട്ടിയത്. ഇംഗ്ലണ്ട് താരം ജെയിംസ് വിന്‍സിന് സെഞ്ചുറിക്ക് പിന്നാലെ ഹെയര്‍ ഡ്രയറും സമ്മാനമായി ലഭിച്ചിരുന്നു.