തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം ഉറപ്പാക്കിയതിന് ശേഷം മത്സരം കൈവിട്ടിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. ഡെൽഹിയോടും ലക്നൗവിനോടും അവസാന നിമിഷം കളി കൈവിട്ട റോയൽസ് ഇന്ന് ആർസിബിക്കെതിരെയും അത് ആവർത്തിച്ചു. ഇതിനിടയിൽ നിർണായക സമയത്ത് റൺറേറ്റ് ഉയർത്താതെ പതിയെ കളിച്ച റോയൽസ് താരത്തിനെതിരെ വിമർശനം ഉയരുകയാണ്.
ഇന്നത്തെ മത്സരത്തിൽ ധ്രുവ് ജുറേൽ നേടിയത് 34 പന്തിൽ 47 റൺസാണ്. സ്‌കോർ ബോർഡ് പരിശോധിക്കുമ്പോൾ ഇത് ഒരു ശരാശരി പ്രകടനമാണെന്ന് തോന്നുമെങ്കിലും കളി കണ്ടവർക്ക് ജുറേലിന്റെ ഇന്നിംഗ്സ് തുഴച്ചിലാണെന്ന് മനസിലാവും..
മത്സരത്തിൽ അഞ്ചാമനായി ഇറങ്ങിയ ജുറേൽ റൺസ് കണ്ടെത്താൻ നന്നായി ബുദ്ധിമുട്ടി. ഇത് മികച്ച രീതിയിൽ പോയിക്കൊണ്ടിരിക്കുന്ന രാജസ്ഥാന്റെ റൺറേറ്റിനെ ബാധിക്കുകയും ചെയ്തു. കൂടാതെ മികച്ച ടച്ച് ഉണ്ടായിരുന്ന നിതീഷ് റാണെ സമ്മർദ്ദത്തിലാവുകയും ചെയ്തു.
23 പന്തിൽ 18 റൺസായിരുന്നു മത്സരത്തിന്റെ ഒരു ഘട്ടത്തിൽ ജുറേലിന്റെ സമ്പാദ്യം. ഇടയിൽ കൃണാൽ പാണ്ട്യയെ രണ്ട് സിക്‌സറുകൾ അടിച്ചതാണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 100 കടക്കാൻ സാധിച്ചത്.
മധ്യ ഓവറുകല്ല് ക്രീസിലെത്തിയ ജുറേൽ പക്വമായ രീതിയിൽ റൺ റേറ്റ് ഉയർത്തിയിരുന്നുവെങ്കിൽ രാജസ്ഥാന് ഒരു പക്ഷെ ഈ തോൽവിയും ഒഴിവാക്കാമായിരുന്നു.