രാജസ്ഥാന്‍ റോയല്‍സിനെതിരേ ഗംഭീര ജയം നേടി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. മുംബൈ ഉയർത്തിയ 218 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ 16.1 ഓവറിൽ 117 റൺസിന് ഓൾഔട്ടാവുകയായിരുന്നു. എന്നാൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് അമ്പയർ നൽകിയ സഹായം ഇപ്പോൾ ചർച്ചയാവുകയാണ്.
മത്സരത്തിങ്റ്റ രണ്ടാം ഓവറിൽ രോഹിത് ശര്‍മയെ ഫസല്‍ ഹഖ് ഫറൂഖി വിക്കറ്റിന് മുന്നില്‍ കുടുക്കിയിരുന്നു. സ്ലോ ബോളില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ രോഹിത്തിന്റെ ഔട്ട് ഓണ്‍ഫീല്‍ഡ് അംപയര്‍ വിളിക്കുകയും ചെയ്തതാണ്. എന്നാല്‍ റിവ്യൂവിൽ നോട്ട് ഔട്ട് ആണെന്ന് തെളിഞ്ഞതോടെ രോഹിത് ക്രീസിൽ തുടരുകയായിരുന്നു.
എന്നാൽ രോഹിതത്തെടുത്ത റിവ്യൂവിലാണ് പുതിയ വിവാദം. നിലവിലെ നിയമപ്രകാരം റിവ്യൂ എടുക്കാന്‍ 15 സെക്കന്റാണ് അനുവദിച്ചിരിക്കുന്നത്. ഈ സമയത്തിനുള്ളില്‍ റിവ്യു എടുക്കണം. എന്നാല്‍ രോഹിത് റിവ്യൂ എടുത്തത് അനുവദനീയമായ 15 സെക്കന്റ് കഴിഞ്ഞതിന് ശേഷമാണെന്നാണ് ആരോപണം. ഇതിന്റെ വീഡിയോയും പുറത്ത് വന്നിരിക്കുകയാണ്.
വീഡിയോയിൽ 15 സെക്കന്റ് അവസാനിച്ച സമയത്താണ് രോഹിത് റിവ്യൂ ആവശ്യപ്പെട്ടത് എന്നത് വ്യക്തമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് ആരാധകർ അമ്പയർക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
ഈ റിവ്യൂ അനുവദിക്കപ്പെട്ടില്ലായിരുന്നെങ്കിൽ മുംബൈയുടെ ഓപ്പണിങ് തുടക്കത്തിലേ പാളിയേനെ.. ഓപ്പണിങ് കൂട്ട്കെട്ടാണ് മുംബൈക്ക് അടിത്തറ പാകിയതും വലിയ ടോട്ടലിൽ എത്താൻ സഹായിച്ചതും.