സീസണിൽ മോശം പ്രകടനം തുടരുകയാണ് അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ്. ഇന്നും പഞ്ചാബിനോടും തോറ്റതോടെ അടിവാരത്തിൽ സിഎസ്കെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇന്നത്തെ പഞ്ചാബ് മത്സരത്തിൽ സിഎസ്കെ നിരയിൽ മോശം പ്രകടനം നടത്തിയ താരത്തെ പറ്റിയുള്ള ചർച്ചകൾ സജീവമാണ്.
മത്സരത്തിൽ സിഎസ്കെയുടെ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് എന്ന വിശേഷണമുള്ള മതീഷ പാതിരാണയുടെ പ്രകടനമാണ് ആരാധകർ വിമർശന വിധേയമാക്കുന്നത്. ഇന്നത്തെ മത്സരത്തിൽ നാലോവർ എറിഞ്ഞ പാതിരാണ വഴങ്ങിയത് 45 റൺസാണ്. ഒരു നിർണായക ക്യാച്ചും താരം നഷ്ടപ്പെടുത്തി.
പഞ്ചാബ് നായകൻ ശ്രേയസ് അയ്യരുടെ ക്യാച്ചാണ് പാതിരാണ നഷ്ടപ്പെടുത്തിയത്. ഈ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് ശേഷം അയ്യർ പഞ്ചാബിനെ വിജയതീരത്തേക്ക് എത്തിക്കുകയും ചെയ്തു.
ഫീൽഡിങ്ങിലും ബൗളിങ്ങിലും മോശം പ്രകടനമാണ് പാതിരാണ നടത്തുന്നത്. മത്സരത്തിൽ ചെന്നൈയ്ക്ക് ആനുകൂല്യമുണ്ടായിരുന്ന സമയത്ത് നിർണായകമായ 17 ആം ഓവർ എത്തിയ പാതിരാണെ 15 ലധികം റൺസുകൾ വിട്ട് കൊടുത്ത് മത്സരം പഞ്ചാബിന്റെ നിയന്ത്രണത്തിലാക്കി.
ലങ്കൻ ഇതിഹാസം ലാസിത് മല്ലിഗയുടെ ബൗളിംഗ് ആക്ഷനാണ് താരം പിൻപറ്റുന്നത് എങ്കിലും മല്ലിഗയുടെ ലൈനോ ലെങ്തോ യോർക്കറുകളിലെ കൃത്യതയോ താരത്തിന് ലഭിച്ചിട്ടില്ല. ഇതിനേക്കാൾ നന്നായി ഫീൽഡ് ചെയ്യുകയും ബൗളിംഗ് ചെയ്യുകയും ചെയ്യുന്ന ഓസിസ് താരം നാഥാൻ എല്ലിസിനെ പുറത്തിരുത്തിരുത്തിയാണ് ബൗളിങ്ങിൽ യാതൊരു ഇമ്പാക്റ്റും ഇല്ലാത്ത പാതിരാനേയെ സിഎസ്കെ ആശ്രയിക്കുന്നത്.