ആദ്യം എവേ മത്സരത്തിൽ സൺറൈസസ് ഹൈദരബാദിനോടും രണ്ടാമത് ഹോം മത്സരത്തിൽ കെകെആറിനോടുമായിരുന്നു രാജസ്ഥാന്റെ പരാജയം. ഇരു പരാജയങ്ങളിലും ചർച്ചയാവുന്നത് തകർന്നടിയുന്ന രാജസ്ഥാന്റെ ടോപ് ഓർഡറും മുൻ താരം ജോസ് ബട്ട്ലരുടെ അഭാവവുമാണ്..
നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്താൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് റോയൽ ചലഞ്ചേഴ്സ്.കരുത്തരായ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയതാണ് ചെന്നൈയുടെ ആത്മവിശ്വാസം.
കെകെആറിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ പരാഗിന്റെ 3 തെറ്റായ തീരുമാനങ്ങൾ ചർച്ചയാവുകയാണ്. മത്സരത്തിൽ രാജസ്ഥാൻ തോൽക്കാൻ ഈ കാരണങ്ങൾ ഘടകമായെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ കാണാറുള്ള നൈറ്റ് വാച്ച് മാൻ രീതിയാണ് രാജസ്ഥാൻ ഇപ്പോഴും ടി20 ക്രിക്കറ്റിൽ നടപ്പിലാക്കുന്നത്.
28 പന്തിൽ 46 റൺസ് നേടിയെങ്കിലും അവസാന ഓവറുകൾ കൈകാര്യം ചെയ്യുന്നതിൽ റുഥർഫോർഡ് പരാജയപെട്ടു. ഓഫ്‌സൈഡിലെത്തുന്ന പന്തുകൾക്ക് മുന്നിൽ പരാജയപ്പെട്ട താരത്തിന് മുന്നിൽ വൈശാഖ് വിജയകുമാർ ആ തന്ത്രം നന്നായി നടപ്പിലാക്കുകയും ചെയ്തു.
ഗുജറാത്തിനെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ് സീസണിലെ ആദ്യവിജയം നേടിയപ്പോൾ പഞ്ചാബിന്റെ വിജയത്തിന് സുപ്രധാന പങ്ക് വഹിച്ചത് മുൻ ആർസിബി താരമായ വിജയകുമാർ വൈശാഖാണ്. ഇമ്പാക്റ്റ് താരമായെത്തി മത്സരത്തിൽ വമ്പൻ ഇമ്പാക്ടാണ് താരം സൃഷ്ടിച്ചത്. മത്സരത്തിൽ മാൻ ഓഫ് ദി
18 കോടിക്ക് പഞ്ചാബ് വാങ്ങിയ ചഹൽ ഇന്ന് നല്ല പോലെ തല്ല് കൊണ്ടു. മൂന്നോവറെറിഞ്ഞ ചഹാൽ 34 റൺസാണ് വഴങ്ങിയത്. വിക്കറ്റൊന്നും നേടാനായതുമില്ല. നല്ല പോലെ അടി വാങ്ങിയ താരത്തിന് നാലാം ഓവർ ഏൽപ്പിക്കാൻ നായകൻ ശ്രേയസ് അയ്യരും തയാറായില്ല.
പവർ പ്ലേയിൽ മികച്ച രീതിയിൽ പന്തെറിയുകയും രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത ശർദ്ധൂൽ താക്കൂറിന് നിർണായക ഓവറുകൾ നൽകാത്തതും പന്ത് കാണിച്ച മണ്ടത്തരമാണ്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാൻ തോറ്റെങ്കിലും രണ്ട് യുവതാരങ്ങളുടെ പ്രകടനം ടീമിന് ആശ്വാസം നൽകുന്നുണ്ട്. ആ രണ്ട് പേരും നേരത്തെ ആരാധകരുടെ വിമർശനം ഏറ്റുവാങ്ങിയ താരങ്ങളാണ് എന്നതും ഒരു പ്രത്യേകതയാണ്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അസമിനായി കളിച്ചിട്ടുള്ള പരാഗ് ദാസിന്റെ മകനാണ് റിയാൻ പരാഗ്. രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസി ചെയർമാൻ രഞ്ജിത് ബർതകൂർ അസം സ്വദേശിയുമാണ്. ഇരുവരും തമ്മിലുള്ള ബന്ധമാണ് പരാഗിന് നായക സ്ഥാനം നൽകിയതെന്നാണ് ആരാധകരുടെ വിമർശനം









