നായകസ്ഥാനമില്ലാതെ ടീമിൽ ഉൾപ്പെടുത്താമെന്ന് സിലക്ടർമാർ രോഹിത്തിനോട് പറഞ്ഞെങ്കിലും, അതു വേണ്ടെന്ന് രോഹിത് തീരുമാനിക്കുകയായിരുന്നു’
പിച്ച് പൂര്‍ണമായും പച്ചപ്പ് നിറഞ്ഞതല്ലെങ്കില്‍ താരത്തെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെ ഇന്ത്യ കളിക്കുന്നത് ഉചിതമായിരിക്കില്ലെന്ന് അശ്വിൻ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പച്ചപ്പുള്ള പിച്ചാണെങ്കില്‍ ഇന്ത്യക്ക് ഒരു സ്പിന്നറെ ഇലവനില്‍ നിന്നും ഒഴിവാക്കുകയും ചെയ്യാമെന്നും അശ്വിൻ പറയുന്നു.
ബിസിസിഐയുടെ ആദ്യ നീക്കം പാക് സൂപ്പർ ലീഗിനെതിരെയായിരുന്നെങ്കിൽ രണ്ടാമത്തെ നീക്കം ഇപ്പോൾ നടന്നിരിക്കുന്നത് ഏഷ്യ കപ്പിനെ കുറിച്ചാണ്.
തൂക്കം കുറയ്ക്കാനായി വേവിച്ച പച്ചക്കറികളും കോഴിയിറച്ചിയുമാണു താരം ഡയറ്റിന്റെ ഭാഗമായി കഴിക്കുന്നത്. തൂക്കത്തിന്റെ പേരിൽ ഏറെ വിമർശനം കേട്ട താരം കൂടിയാണ് സർഫ്രാസ്.
സമീപകാലത്താണ് രോഹിത് ശർമയും വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഇരുവർക്കും പിന്നാലെ മറ്റൊരു താരം കൂടി വിരമിക്കൽ ഒരുങ്ങുന്നു എന്ന അഭ്യൂഹവും ശക്തമായിരിക്കുകയാണ്.
ഗില്ലിന്റെ പേര് നായക സ്ഥാനത്തേക്ക് ഉയരുമ്പോൾ താരം ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന്റെ വീട്ടിൽ എത്തിയതായും ഗംഭീറുമായി നീണ്ട മണിക്കൂറുകൾ ചർച്ച നടത്തിയെന്നുമാണ് റിപ്പോർട്ട്.ചർച്ചയിൽ ഗിൽ ഒരു ആവശ്യം ഗംഭീറിന് മുന്നിൽ വെച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച സാഹചര്യത്തിൽ ഇന്ത്യൻ ബാറ്റിംഗ് ഓർഡറിലേക്ക് സർപ്രൈസ് താരങ്ങളെത്തും എന്നുള്ളത് ആരാധകർ കണക്കുകൂട്ടിയിരുന്നു. ഇപ്പോഴിതാ സർപ്രൈസ് താരത്തെ കുറിച്ചുള്ള സൂചന നൽകിയിരിക്കുകയാണ്.
രോഹിത്- കോഹ്ലി യുഗത്തിന് ശേഷമുള്ള ഇന്ത്യൻ റെഡ് ബോൾ യുഗത്തിന് തുടക്കമാവുന്ന പരമ്പരയിൽ ഇന്ത്യൻ നിരയിൽ 3 താരങ്ങൾ അരങ്ങേറ്റം നടത്താനുള്ള സാധ്യതകൾ ഏറെയാണ്.. ആ 3 താരങ്ങൾ ആരൊക്കെയാന്നെന്ന് നോക്കാം…
ടെസ്റ്റ് ക്രിക്കറ്റിലെ ഐക്കോണിക്ക് നാലാം സ്ഥാനത്ത് ബാറ്റ് ചെയ്തിരുന്ന കോഹ്ലിക്ക് പകരം ഇനിയാര് ബാറ്റ് വീശുമെന്നതും ഒരു ചോദ്യമാണ്. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ അടക്കം ബാറ്റ് ചെയ്ത നാലാം നമ്പറിൽ നിന്ന് കോഹ്ലി ഇറങ്ങുമ്പോൾ പകരമാര് വരുമെന്ന് നോക്കാം…
ശുഭ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവരാണ് ക്യാപ്റ്റനാവാനുളള സാധ്യതപട്ടികയിലുളളത്. ഇതിൽ ബുംറ നായകനാവാനില്ലെന്ന് അറിയിച്ചതായാണ് റിപോർട്ടുകൾ. നായകൻ ആരാണെന്ന ചോദ്യം ശക്തമാവുന്നതിനിടെ ഗംഭീറിന് ഒരു നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ അശ്വിൻ.








