സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തീർത്ത് മുംബൈ ഇന്ത്യൻസ്. ഏഴ് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയമാണ് മുംബൈ നേടിയത്. സണ്‍റൈസേഴ്‌സിന്‍റെ 143 റണ്‍സ് 15.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് മറികടന്നു. എന്നാൽ മത്സരത്തിൽ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയ മലയാളി താരം വിഘ്‌നേശ് പുത്തൂരിന് കാര്യങ്ങൾ പിഴച്ചു.
കളിയില്‍ ഒരോവര്‍ മാത്രമേ വിഘ്‌നേഷ് ബൗള്‍ ചെയ്തുുള്ളൂ. ഈ ഓവറില്‍ 15 റണ്‍സും വാരിക്കോരി നല്‍കി.ഈ ഓവറിനു ശേഷം പിന്നീട് കളിയില്‍ ഒരോവര്‍ പോലും ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചില്ലെന്നു മാത്രമല്ല, 16ാം ഓവറിനു ശേഷം വിഘ്‌നേഷിനെ തിരികെ വിളിച്ച മുംബൈ പകരം ഇംപാക്ട് പ്ലെയറായി മുന്‍ നായകന്‍ രോഹിത് ശര്‍മയെ ഇറക്കുകയും ചെയ്തു.
നേരത്തെ വിഘ്‌നേശിന് അവസരം കൊടുക്കാത്തതും മുഴുവൻ സ്പെല്ലും നൽകാത്തതിൽ നായകൻ ഹർദിക് പാണ്ട്യയ്‌ക്കെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇന്നലെ ഹർദിക്കിനെ തീരുമാനങ്ങളായിരുന്നു ശെരി.
35 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ തകർന്ന ഹൈദരാബാദ് മത്സരത്തിലേക്ക് തിരിച്ച് വന്നത് വിഘ്‌നേശ് എറിഞ്ഞ പത്താം ഓവറിലായിരുന്നു. പതിയെ നീങ്ങിയിരുന്നു ഹൈദരബാദിനെ സ്‌കോർ ബോർഡ് കുതിച്ചത് ഈ ഓവറിന് ശേഷമാണ്. ഹെൻറിച്ച് ക്ലസ്സെൻ വിഘ്‌നേഷിന്റെ ആദ്യ പന്തിൽ താനെ സിക്സർ പറത്തുകയായിരുന്നു.
വിഘ്‌നേഷിന്റെ ആ ഓവറിൽ 15 റൺസാണ് ഹൈദരാബാദ് എടുത്തത്. 15 റൺസ് എടുത്തു എന്നതിലുപരി ക്ലാസ്സെൻ അറ്റാക്കിങ് മോഡിലേക്ക് പോയതും ഈ ഓവറിലാണ്. വിഘ്‌നേശിനെ ഇനിയും പന്തേൽപ്പിച്ചിരുവെങ്കിൽ മുംബൈയ്ക്ക് അത് തിരിച്ചടിയാകുമായിരുന്നു. ഈ സാഹചര്യത്തിൽ ഹർദിക് എടുത്ത തീരുമാനം യാതൊരു രീതിയിലും വിമർശിക്കാനാവില്ല. അതേ സമയം, അടുത്ത മത്സരത്തിൽ കരൺ ശർമ്മ തിരിച്ചെത്തിയേക്കും. പരിക്കേറ്റ കരൺ പരിക്കിൽ നിന്നും മുക്തനായിട്ടുണ്ട്.