ഡൽഹിയോടും തോറ്റതോടെ രാജസ്ഥാന്റെ നില പരുങ്ങലിൽ ആയിരിക്കുകയാണ്. 7 മത്സരങ്ങളിൽ രണ്ട് വിജയം മാത്രമുള്ള അവർ പട്ടികയിൽ എട്ടാം സ്ഥാനത്താണ്. എന്നാൽ രാജസ്ഥാന്റെ പ്രശ്നങ്ങൾ ഇത് കൊണ്ടൊന്നും അവസാനിക്കുന്നില്ലെന്നും യഥാർത്ഥ പ്രശ്‌നം ഇനി വരാനിരിക്കുന്നതാണെന്നുമാണ് ക്രിക്കറ്റ് നിരീക്ഷർ അഭിപ്രായപ്പെടുന്നത്.
റോയൽസ് നായകൻ സഞ്ജുവിന്റെ പരിക്ക് തന്നെയാണ് പ്രശ്നങ്ങൾക്ക് കാരണം.ഇന്നലെ മത്സരത്തിനിടയിൽ സഞ്ജുവിന് പരിക്കേറ്റിരുന്നു. ഒന്നാം വിക്കറ്റില്‍ 61 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച് നില്‍ക്കവെയാണ് സഞ്ജുവിന്റെ ഇടുപ്പിന് പരിക്കേല്‍ക്കുകയായിരുന്നു. വിപ്രജ് നിഗത്തെ ഒരു ഫോറും സിക്‌സും പറത്തി സഞ്ജു കരുത്തുകാട്ടി നില്‍ക്കുകയായിരുന്നു. താരത്തിന്റെ മൂന്നാം പന്തില്‍ വൈഡ് ലൈന്‍ ലെങ്തിലായിരുന്നു. ഈ പന്തിനെ ഷോട്ടിന് ശ്രമിച്ച സഞ്ജുവിന് കൃത്യമായി കണക്ട് ചെയ്യാനായില്ല. ഇൗ ഷോട്ടിന് ശ്രമിക്കവെ സഞ്ജുവിന്റെ ഇടുപ്പിന് പരിക്കേല്‍ക്കുകയായിരുന്നു.
സിംഗിളോടാണ് പോലും പ്രയാസപ്പെട്ട് സഞ്ജു റിട്ടയേർഡ് ഹർട്ട് ആവുകയായിരുന്നു. ഫിസിയോ എത്തി പരിശോധിച്ച ശേഷവും വേദന കുറയാത്തതിനാല്‍ സഞ്ജു കളം വിടാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. സഞ്ജുവിന്റെ പരിക്ക് തന്നെയാണ് രാജസ്ഥാൻ ഇനി നേരിടാൻ പോകുന്ന പ്രശ്നങ്ങൾക്കുള്ള തുടക്കം.
സഞ്ജു പരിക്ക് മാറി തിരിച്ചെത്തിയില്ല എങ്കിൽ നായക സ്ഥാനം വീണ്ടും പരാഗിലേക്ക് പോകും. പരാഗിന്റെ കീഴിലും സഞ്ജുവിന്റെ കീഴിലും ടീം ഒരൊറ്റ മത്സരങ്ങൾ വീതമാണ് വിജയിച്ചതെങ്കിലും സഞ്ജു നയിക്കുന്ന രാജസ്ഥാൻ കുറച്ചെങ്കിലും നിലവാരം കാത്തിരുന്നു. എന്നാൽ പരാഗിന്റെ കീഴിൽ അങ്ങനെ അല്ലായിരുന്നു അവസ്ഥ. കൂടാതെ സഞ്ജു കൂടി പുറത്തായാൽ ടീമിന്റെ ബാറ്റിങ്ങും ദുർബലമാകും.
അതേ സമയം, സഞ്ജുവിന്റെ പരിക്കിന്റെ കാര്യം കൂടുതൽ വ്യക്തമല്ല. ബിസിസിഐയുടെ കേന്ദ്ര കരാറിൽ ഉൾപ്പെട്ട താരമായതിനാൽ ബിസിസിഐ നേരിട്ടാണ് താരത്തിന്റെ ഫിറ്റ്നസ് പരിശോധിക്കുക. പരിക്കിന്റെ രീതി അനുസരിച്ച് താരാട്ടിന്റെ ഭാവി ബിസിസിഐ തീരുമാനിക്കും.