ഐഎസ്എല്ലിന് സുപരിചതമായ 4-2-3-1 എന്ന ഫോർമേഷൻ തന്നെയാണ് അദ്ദേഹത്തിന്റെയും പ്രധാന ഫോർമേഷൻ. അദ്ദേഹത്തിൻറെ മുൻ ക്ലബ്ബുകളിലെ പരിശീലക കണക്കുകൾ പരിശോധിക്കുമ്പോൾ ഒരു ഗോളിന് മുന്നിൽ നിന്നാൽ പിന്നെ പ്രതിരോധം കൊണ്ട് എതിരാളികളെ തളയ്ക്കുക എന്ന രീതിയാണ് അദ്ദേഹത്തിന്.
പവർ പ്ലേയിൽ മികച്ച രീതിയിൽ പന്തെറിയുകയും രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത ശർദ്ധൂൽ താക്കൂറിന് നിർണായക ഓവറുകൾ നൽകാത്തതും പന്ത് കാണിച്ച മണ്ടത്തരമാണ്.
സ്പാനിഷ് ക്ലബ് മലാഗയ്ക്ക് വേണ്ടിയാണ് താരം അവസാന സീസണിൽ കളിച്ചത്. ഇവിടെ 14 മത്സരങ്ങളിൽ നിന്നായി താരത്തിന് ഒരൊറ്റ ഗോൾ മാത്രമാണ് നേടാനായത്. അതായത് താരം അവസാന സീസണിൽ ഫോമൗട്ട് ആയിരുന്നു എന്ന് സാരം.
മൊഹമ്മദ് സലാഹ്, ഹാരി കെയ്ൻ, തുടങ്ങീ ലോകഫുട്ബോളിലെ പ്രമുഖർ ഉൾപ്പെടുന്ന പട്ടികയിലാണ് അജാരി സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതിൽ ഹാരി കെയ്ൻ അജാരിക്കും പിന്നിലാണ് ഉള്ളതെന്നാണ് കൗതുകകരം.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാൻ തോറ്റെങ്കിലും രണ്ട് യുവതാരങ്ങളുടെ പ്രകടനം ടീമിന് ആശ്വാസം നൽകുന്നുണ്ട്. ആ രണ്ട് പേരും നേരത്തെ ആരാധകരുടെ വിമർശനം ഏറ്റുവാങ്ങിയ താരങ്ങളാണ് എന്നതും ഒരു പ്രത്യേകതയാണ്.
2004 ൽ ആരംഭിച്ച അദ്ദേഹത്തിൻറെ പരിശീലക കളരിയിൽ ഭൂരിഭാഗം സമയവും അദ്ദേഹം ചിലവഴിച്ചത് സഹപരിശീലകനായിട്ടാണ്. 2021 ലാണ് അദ്ദേഹം ആദ്യമായി മുഖ്യപരിശീലകനാവുന്നത്. ലാറ്റിനമേരിക്കയിലെ കുഞ്ഞൻരാജ്യങ്ങളെയും ക്ലബ്ബുകളെയുമാണ് അദ്ദേഹം പരിശീലിപ്പിച്ചത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അസമിനായി കളിച്ചിട്ടുള്ള പരാഗ് ദാസിന്റെ മകനാണ് റിയാൻ പരാഗ്. രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസി ചെയർമാൻ രഞ്ജിത് ബർതകൂർ അസം സ്വദേശിയുമാണ്. ഇരുവരും തമ്മിലുള്ള ബന്ധമാണ് പരാഗിന് നായക സ്ഥാനം നൽകിയതെന്നാണ് ആരാധകരുടെ വിമർശനം
ഹൈദരബാദ് ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം പിന്തുടർന്നെത്തിയ രാജസ്ഥാന് 242 റൺസിൽ ഇന്നിംഗ്സ് അവസാനിപ്പിക്കേണ്ടി വന്നു. മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വിട്ട് നൽകിയ ജോഫ്ര ആർച്ചറിനെതിരെ ശക്തമായ വിമർശനം ഉയരുന്നുണ്ടെങ്കിലും രാജസ്ഥാൻ ആരാധകർ ആർച്ചറിനെയല്ല, പകരം മറ്റൊരാളെയാണ് വിമർശിക്കുന്നത്.
കെകെആർ നായകൻ അജിൻക്യ രഹാനെയും സുനിൽ നരേനും തകർത്തടിച്ച് ടോട്ടൽ സ്‌കോർ 200 നും മുകളിലേക്ക് പോകുമെന്ന് തോന്നിച്ചപ്പോൾ ബൗളർമാരെ ഉപയോഗിച്ച് കെകെആറിനെ ചെറിയ സ്കോറിലേക്ക് ഒതുക്കിയത് രജത്തിന്റെ നായക മികവ് അടയാളപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസം നടന്ന ഫാൻ അഡ്വൈസറി ബോർഡിന്റെ ആദ്യ യോഗത്തിന്റെ ചിത്രങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക അക്കൗണ്ടുകളിൽ പങ്ക് വെച്ചപ്പോൾ അതിന് താഴെ വന്ന കമന്റുകൾ വ്യക്തമാക്കും ബ്ലാസ്റ്റേഴ്സിന്റെ പുതിയ നീക്കത്തിനോട് ആരാധകർ അറിയിക്കുന്ന പ്രതിഷേധം.








