മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ സംപൂജ്യനായി പുറത്തായ കരുൺ രണ്ടാം ഇന്നിങ്സിലും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. കേവലം 20 റൺസ് മാത്രമേ താരത്തിന് രണ്ടാം ഇന്നിങ്സിൽ നേടാനായുള്ളു.
നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ഇംഗ്ലീഷ് പരമ്പരയിൽ കാര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമല്ല എങ്കിൽ റെഡ് ബോളിൽ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഗംഭീറിന് ഒരു കടുത്ത എതിരാളി കൂടി ഇപ്പോൾ വന്നിരിക്കുകയാണ്.
എന്നാൽ നിലവിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തുന്ന ജസ്പ്രീത് ബുംറയെ പറ്റിയുള്ള അദ്ദേഹത്തിൻറെ വിശേഷണം എന്നത് ശ്രദ്ധേയമാണ്.
ICC Code of Conduct അനുസരിച്ച് ലെവൽ 2 വിലുള്ള കുറ്റമാണ് പന്ത് ചെയ്‌തിരിക്കുന്നത്. ഇത് പ്രകാരം മാച്ച് ഫീയുടെ 50-100% പിഴ ലഭിക്കാനോ 3-4 ഡീമെറിറ്റ് പോയിന്റുകൾ ലഭിക്കാനോ, ഒരു മത്സരത്തിൽ നിന്ന് സസ്പെൻഷൻ ലഭിക്കാനോ സാധ്യതയുണ്ട്.
ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ നടത്തിയ ഒരു തന്ത്രത്തിനെതിരെ വിമർശനം ഉയർത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്.
ബുമ്രയും മറ്റ് ഇന്ത്യൻ ബൗളര്‍മാരും തമ്മിലുള്ള അന്തരം വളരെ വലുതാണ്. ഇക്കാര്യം ഇംഗ്ലണ്ട് ടീമിനും നന്നായി അറിയാം. അതുകൊണ്ടാണവര്‍ ബുമ്രയുടെ ഓവറുകള്‍ അതിജീവിക്കാന്‍ ശ്രമിച്ച് മറ്റ് ബൗളര്‍മാരെ പ്രഹരിക്കുന്നത്.- കാർത്തിക്ക് പറഞ്ഞു.
സഞ്ജുവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് തന്നെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. കൂടാതെ ചില മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ സഞ്ജുവിന്റെ കൂടുമാറ്റത്തിന് മറ്റൊരു സ്ഥിരീകരണം കൂടി പുറത്ത് വരികയാണ്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ പേസര്‍ ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെയാണ് ദൊഡ്ഡ ഗണേഷ് രംഗത്ത് വന്നത്.
കോഹ്‌ലിയും രോഹിത് ശർമയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് മത്സരം കൂടിയാണിത്. വെല്ലുവുളികളേറെ നിറഞ്ഞ ആദ്യ പോരാട്ടത്തിന് ഇറങ്ങും മുമ്പെ ടീം ഇന്ത്യയ്ക്ക് ഒരു നിർദേശം നൽകിയിരിക്കുകയാണ് മുൻ താരം രവി അശ്വിൻ.
ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ഓസിസ് ടീമിൽ അഴിച്ച് പണികൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്. നായകൻ പാറ്റ് കമ്മിൻസ് അടക്കം ഇക്കാര്യത്തിൽ സൂചനകൾ നൽകിയിരുന്നു. പ്രധാനമായും 3 താരങ്ങളുടെ സ്ഥാനമാണ് ഭീഷണിയിലുള്ളത്.








