ഇരുകക്ഷികളും തമ്മിൽ ഒരു ചർച്ച നടന്നതായി ഖേൽ സമാചാർ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ ഡീൽ പൂർത്തിയാക്കുക എളുപ്പകരമല്ലെന്നും അവർ പങ്ക് വെച്ച റിപ്പോർട്ടിൽ പറയുന്നു.
ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ഓസിസ് ടീമിൽ അഴിച്ച് പണികൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്. നായകൻ പാറ്റ് കമ്മിൻസ് അടക്കം ഇക്കാര്യത്തിൽ സൂചനകൾ നൽകിയിരുന്നു. പ്രധാനമായും 3 താരങ്ങളുടെ സ്ഥാനമാണ് ഭീഷണിയിലുള്ളത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ടീമിനെ തിരഞ്ഞെടുത്ത രീതിയാണ് ഏറ്റവും കൂടുതൽ വിമർശനത്തിന് വിധേയമായത്. അതിനെതിരെ പല മുൻ ഇന്ത്യൻ താരങ്ങളും രംഗത്ത് വരുകയും ചെയ്തിട്ടുണ്ട്. അഗർക്കാരിനെതിരെ സമാനവിമർശനം ഉയർത്തുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്.
മലയാളി താരമായ സഞ്ജു സാംസൺ ഇന്ത്യയ്ക്കായി ടി20, ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ഇത് വരെ ഒരൊറ്റ അന്താരാഷ്ട്ര മത്സരം പോലും അദ്ദേഹത്തിന് കേരളത്തിൽ കളിക്കാനായിട്ടില്ല. എന്നാലിപ്പോഴിതാ അത്തരത്തിലൊരു സുവർണാവസരം സഞ്ജുവിന്റെ മുന്നിലെത്തിയിരിക്കുകയാണ്. ടി20 ലോകകപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഇന്ത്യ ന്യൂസിലാൻഡിനെതിരെ സ്വന്തം
മത്സരം തങ്ങളുടെ കൈകളിലേക്ക് എത്തിയതാണെന്നും നിർഭാഗ്യവശാൽ ഇത്തവണ അത് വഴുതിപ്പോയെന്നും പറഞ്ഞ കമ്മിൻസ് മത്സരത്തിലെ ടേണിങ് പോയിന്റിനെ കുറിച്ചും സംസാരിച്ചു.
നിലവിൽ ഇന്ത്യൻ ടീമിലെ മികച്ച ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടറാണ് ഹാർദിക് പാണ്ട്യ. ശാർദൂൽ താക്കൂർ, വെങ്കടേഷ് അയ്യർ എന്നിവർ ഈ പൊസിഷനിൽ കളിക്കുന്ന താരങ്ങളാണ് എങ്കിലും പാണ്ട്യയെ പോലെ ബൗളിങ്ങിലും ബാറ്റിങ്ങിലും ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല.
ഐപിഎൽ ഫ്രാഞ്ചൈസികൾ കൂടുമാറ്റ ചർച്ചകൾ നടത്തുക അടുത്ത സീസൺ ആരംഭിക്കുന്നതിന് രണ്ടോ മൂന്നോ മാസങ്ങൾക്ക് മുമ്പ് മാത്രമാണ്. കാരണം ആ സമയത്ത് ഒരു താരത്തിന്റെ പ്രകടനം,വാല്യൂ എന്നിവ കണക്കാക്കിയാണ് ചർച്ചകൾ നടത്തുക.
33 ആം വയസ്സിൽ സൗത്ത് ആഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസ്സെൻ വിരമിച്ചതിന് പിന്നാലെയാണ് പൂരന്റെ വിരമിക്കൽ. പൂരന്റെ വിരമിക്കലിനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് പരിശോധിക്കാം…
ഐപിഎല്ലിൽ മിന്നും പ്രകടനം നടത്തുകയും ഗംഭീറിന്റെ ശൈലിക്ക് അനുയോജ്യരുമായ 3 താരങ്ങൾ ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ നീലക്കുപ്പായം അണിയുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരടക്കം അഭിപ്രായപ്പെടുന്നത്. ആ 3 താരങ്ങൾ ആരൊക്കെയാന്നെന്ന് നോക്കാം…
സഞ്ജു റോയൽസ് വിടുമെന്ന കാര്യം ഉറപ്പായെന്നും താരം ഇതിനോടകം രണ്ട് ഫ്രാഞ്ചൈസികളുമായി ചർച്ച നടത്തിയതായും രാജീവ് എന്ന ക്രിക്കറ്റ് നിരീക്ഷകൻ എക്‌സിൽ കുറിച്ചു.









