സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് നാളെ മത്സരത്തിനിറങ്ങുകയാണ്. റിഷഭ് പന്തിന്‍റെ ലക്നൗ സൂപ്പര്‍ ജയന്‍റ്സാണ് ജയ്പൂരിലെ സവായ്മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍റെ എതിരാളികള്‍. ഉച്ചക്ക് 3.30നാണ് മത്സരം. എന്നാൽ നാളത്തെ മത്സരത്തിൽ സഞ്ജു കളിക്കുമോ എന്ന കാര്യം ഇത് വരെയും വ്യക്തമായിട്ടില്ല. ഡല്‍ഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ് റിട്ടേര്‍ഡ് ഹര്‍ട്ടായ സഞ്ജു പിന്നീട് സൂപ്പര്‍ ഓവറിലും ബാറ്റിംഗിനിറങ്ങിയിരുന്നില്ല. സഞ്ജുവിന്റെ പരിക്കിനെ പറ്റിയുള്ള അപ്‌ഡേറ്റുകൾ പരിശോധിക്കാം…
ക്രിക്കറ്റ് മാധ്യമമായ ഇഎസ്പിഎൻ ക്രിക്ക് ഇൻഫോയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നത് രാജസ്ഥാൻ ക്യാമ്പിൽ സഞ്ജു കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്കയുണ്ടെന്നാണ്. സഞ്ജുവിന്റെ സ്കാനിങ് റിപ്പോർട്ട് ശനിയാഴ്ച മാത്രമേ വരികയുള്ളു. സ്കാനിങ് റിപ്പോർട്ടിലെ ഫലം അനുസരിച്ചായിരിക്കും സഞ്ജുവിന്റെ ഭാവി.
അതേ സമയം, സഞ്ജു വേദനയിൽ നിന്നും മുക്തനായി എന്ന കാര്യം ഈ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നില്ല. അതിനാൽ സഞ്ജു നാളെ കളിക്കാതിരിക്കാൻ തന്നെയാണ് കൂടുതൽ സാധ്യത. സ്കാനിങ് റിപ്പോർട്ട് നാളെ വരുമെങ്കിലും സഞ്ജുവിന്റെ കാര്യത്തിൽ റിസ്കെടുക്കാൻ ബിസിസിഐയും സമ്മതിക്കില്ല. ബിസിസിഐയുടെ കേന്ദ്ര കരാറിലുള്ള താരമായതിനാൽ താരത്തിന്റെ ഫിറ്റ്നസ്സിൽ ബിസിസിഐയ്ക്കും ഇടപെടാൻ സാധിക്കും.
സഞ്ജു നാളെ കളിക്കാതിരിക്കാൻ തന്നെയാണ് കൂടുതൽ സാധ്യത. അതിനാൽ റിയാൻ പരാഗായിരിക്കും ടീമിനെ നയിക്കുക.
തുടര്‍ച്ചയായ മത്സരങ്ങളില്‍ അര്‍ധസെഞ്ചുറിയുമായി യശസ്വി ജയ്സ്വാള്‍ ഫോമിലേക്ക് മടങ്ങിയെത്തിയതും നിതീഷ് റാണയുടെ മിന്നും ഫോമും രാജസ്ഥാന് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും റിയാന്‍ പരാഗിന്‍റെയും മധ്യനിരയുടെയും അസ്ഥിരത തലവേദനയാണ്.