ഗുജറാത്തിനെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ് സീസണിലെ ആദ്യവിജയം നേടിയപ്പോൾ പഞ്ചാബിന്റെ വിജയത്തിന് സുപ്രധാന പങ്ക് വഹിച്ചത് മുൻ ആർസിബി താരമായ വിജയകുമാർ വൈശാഖാണ്. ഇമ്പാക്റ്റ് താരമായെത്തി മത്സരത്തിൽ വമ്പൻ ഇമ്പാക്ടാണ് താരം സൃഷ്ടിച്ചത്. മത്സരത്തിൽ മാൻ ഓഫ് ദി
18 കോടിക്ക് പഞ്ചാബ് വാങ്ങിയ ചഹൽ ഇന്ന് നല്ല പോലെ തല്ല് കൊണ്ടു. മൂന്നോവറെറിഞ്ഞ ചഹാൽ 34 റൺസാണ് വഴങ്ങിയത്. വിക്കറ്റൊന്നും നേടാനായതുമില്ല. നല്ല പോലെ അടി വാങ്ങിയ താരത്തിന് നാലാം ഓവർ ഏൽപ്പിക്കാൻ നായകൻ ശ്രേയസ് അയ്യരും തയാറായില്ല.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാൻ തോറ്റെങ്കിലും രണ്ട് യുവതാരങ്ങളുടെ പ്രകടനം ടീമിന് ആശ്വാസം നൽകുന്നുണ്ട്. ആ രണ്ട് പേരും നേരത്തെ ആരാധകരുടെ വിമർശനം ഏറ്റുവാങ്ങിയ താരങ്ങളാണ് എന്നതും ഒരു പ്രത്യേകതയാണ്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അസമിനായി കളിച്ചിട്ടുള്ള പരാഗ് ദാസിന്റെ മകനാണ് റിയാൻ പരാഗ്. രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസി ചെയർമാൻ രഞ്ജിത് ബർതകൂർ അസം സ്വദേശിയുമാണ്. ഇരുവരും തമ്മിലുള്ള ബന്ധമാണ് പരാഗിന് നായക സ്ഥാനം നൽകിയതെന്നാണ് ആരാധകരുടെ വിമർശനം
ഹൈദരബാദ് ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം പിന്തുടർന്നെത്തിയ രാജസ്ഥാന് 242 റൺസിൽ ഇന്നിംഗ്സ് അവസാനിപ്പിക്കേണ്ടി വന്നു. മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വിട്ട് നൽകിയ ജോഫ്ര ആർച്ചറിനെതിരെ ശക്തമായ വിമർശനം ഉയരുന്നുണ്ടെങ്കിലും രാജസ്ഥാൻ ആരാധകർ ആർച്ചറിനെയല്ല, പകരം മറ്റൊരാളെയാണ് വിമർശിക്കുന്നത്.
കെകെആർ നായകൻ അജിൻക്യ രഹാനെയും സുനിൽ നരേനും തകർത്തടിച്ച് ടോട്ടൽ സ്‌കോർ 200 നും മുകളിലേക്ക് പോകുമെന്ന് തോന്നിച്ചപ്പോൾ ബൗളർമാരെ ഉപയോഗിച്ച് കെകെആറിനെ ചെറിയ സ്കോറിലേക്ക് ഒതുക്കിയത് രജത്തിന്റെ നായക മികവ് അടയാളപ്പെടുത്തുന്നു.
ഐപിഎൽ ടീമുകൾ പ്രവർത്തിക്കുന്നത് പ്രധാനമായും ബിസിനസ് താൽപര്യങ്ങളിലാണ്. അതൊരു തെറ്റല്ല. ഫ്രാഞ്ചൈസി ക്രിക്കറ്റുകളുടെ നിലനിൽപ്പും ഇത്തരത്തിലുള്ള ബിസിനസ് സ്ട്രാറ്റജികൾ ലക്ഷ്യമാക്കിയാണ്. ഈ ബിസിനസ് സ്ട്രാറ്റജികൾക്കിടയിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയല്സിലെ നിലനിൽപ്പ് എങ്ങനെയാണെന്ന് പരിശോധിക്കാം…
ഇത്തവണ ശക്തമായ സ്ക്വാഡുമായി ടീമുകൾ ഇറങ്ങുമ്പോൾ ടീമുകളുടെ സാധ്യത ഇലവൻ എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കാം..
സഞ്ജു ഇമ്പാക്റ്റ് പ്ലേയർ ആയതിനാൽ സഞ്ജുവിന് പകരം മറ്റൊരു ബാറ്ററും ആദ്യ ഇലവനിൽ എത്താൻ സാധ്യത കാണുന്നില്ല.പകരം ഏതെങ്കിലും ഒരു ബൗളറായിരിക്കും ഇലവനിൽ എത്തുക.
ഡൽഹി കാപിറ്റൽസ് ഫാഫ് ഡുപ്ലെസിയെയും ഗുജറാത്ത് ടൈറ്റൻസ് റാഷിദ് ഖാനെയും കൊൽക്കത്ത വെങ്കടേഷ് അയ്യരെയും ഔദ്യോഗികമായി ഉപനായകരായി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ടീമുകളിൽ നായകന്റെ അഭാവത്തിൽ നായകനാവാൻ സാധ്യതയുള്ള താരങ്ങളെ പരിശോധിക്കാം.








